തിരുവനന്തപുരം: നവകേരള സദസ്സിനായി സ്കൂൾ വിദ്യാർഥികളെ പൊരിവെയിലത്ത് റോഡരികിൽ നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതിൽ ദേശീയ ബാലാവകാശ കമ്മിഷന് കത്തയച്ച് എബിവിപി. സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരിയാണ് കത്തയച്ചത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ശക്തമാ. നടപടി വേണമെന്നും അദ്ദേഹം കത്തി ആവശ്യപ്പെട്ടു. കുറ്റക്കാരെകൊണ്ട് പൊതുസമൂഹത്തോട് മറുപടി പറയിക്കും. രാജാവ് കടന്നുവരുമ്പോൾ കുമ്പിട്ട് നിന്ന് കരഘോഷം മുഴക്കുന്ന അടിമത്വ മനസ്ഥിതിയാണ് ഇത്തരം ചിന്തകൾ പിന്നിൽ. ജനാധിപത്യത്തിൽ എല്ലാവരും തുല്യരാണെന്ന് പഠിപ്പിക്കേണ്ടവരാണ് അദ്ധ്യപകർ. തെറ്റ് തിരുത്തേണ്ടവരുമാണ് സർക്കാർ സ്പോൺസേർഡ് പാർട്ടി പരിപാടികൾക്ക് പിഞ്ചുകുട്ടികളെ പോലും ഉപയോഗിക്കുന്നകയാണെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിന്റെ ഭാഗമായി സ്കൂൾ കുട്ടികളെ തെരുവിൽ നിർത്തി മുഖ്യമന്ത്രിക്ക് വേണ്ടി മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു. കണ്ണൂർ പാനൂരിലെ പരിപാടിക്കായാണ് കുട്ടിക്കളെ എത്തിച്ചത്. ചെമ്പാട് എൽ.പി സ്കൂൾ കുട്ടികളെ കൊണ്ടാണ് മുദ്രാവാക്യം വിളിപ്പിച്ചത്. ‘അഭിവാദ്യങ്ങൾ..അഭിവാദ്യങ്ങൾ മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ’ എന്നായിരുന്നു ബസ് കടന്നു പോകുന്ന റോഡിൽ പൊരി വെയിലത്ത് നിർത്തി കുട്ടികളെ കൊണ്ട് വിളിപ്പിച്ചത്. ക്ഷീണിച്ച് കുട്ടികൾ ശബ്ദം താഴ്ന്നതിന് പിന്നാലെ നിർത്തരുത് എന്ന് അദ്ധ്യാപകർ നിർദ്ദേശം നൽകുകയും ചെയ്യുന്നുണ്ട്.