‘പെർമിറ്റ് ലംഘനം’ എന്ന പേരിലാണ് റോബിന്റെ തലവെട്ടം കാണുമ്പോൾ മോട്ടോർ വകുപ്പ് പിഴ ചുമത്തുന്നത്. ഇന്നലെ കോയമ്പത്തൂരിൽ നിന്നുള്ള മടക്കയാത്രയ്‌ക്കിടെയും പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി റോബിന് 7,500 രൂപ തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് ചുമത്തിയിരുന്നു. ബസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട എംവിഡി ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു ഇരുട്ടിന്റെ മറവിൽ പുലർച്ചെ ഒരു മണിക്ക് പരിശോധനയും പിഴയിടലും. ബസ് പിടിച്ചെടുക്കാമെന്ന വ്യാമോഹത്തിൽ വൻ സന്നാഹത്തിന്റെ അകമ്പടിയോടെയാണ് വേട്ടനായ്‌ക്കളെത്തിയത്.
പെർമിറ്റിന്റെ പേരിൽ ബസ് പരിശോധിക്കരുതെന്ന സുപ്രീകോടതി നിർദ്ദേശം നിലനിൽക്കവേ, എല്ലാം കാറ്റിൽ പറത്തിയായിരുന്നു എംവിഡിയുടെ പരിശോധന. ആയിരം വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്നാണ് വാശിയിലാണ് പോലീസെന്നാണ് ഉടമ ഗിരീഷ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്. എത്ര വണ്ടികൾ ഓടിയാലും ഇല്ലേലും റോബിൻ ഓടിയിരിക്കുമെന്നതാണ് തങ്ങളുടെ തീരുമാനമെന്നും ഉടമ വ്യക്തമാക്കി.
റോബിൻ മോട്ടോഴ്സിന്റെ ഫേസ്ബുക്ക് കുറിപ്പ്…
ഉറക്കമെന്നും സാറുമാർക്ക് ഒരു വിഷയമല്ല. യജമാനൻ കൽപ്പിച്ചാൽ പിന്നെ വേട്ടനായ്‌ക്കളെ പോലെ പണിയെടുക്കാൻ വിധിക്കപ്പെട്ട ഒരു വിഭാഗം ഉദ്യോഗസ്ഥർ. ഒരു ബെറ്റാലിയൻ വണ്ടികളും അതിനടുത്ത് എംവിഡി ഉദ്യോഗസ്ഥരും കോടതി വിധികൾ മറികടന്ന് അർദ്ധരാത്രി പത്തനംതിട്ടയിൽ വെച്ച് വണ്ടി ചെക്ക് ചെയ്ത്. ആയിരം വണ്ടികൾ ഓടിയാലും റോബിൻ ഓടിക്കില്ലെന്ന് സാറുമാർക്ക് വാശി. എത്ര വണ്ടികൾ ഓടിയാലും ഇല്ലേലും റോബിൻ ഓടിയിരിക്കും എന്നതാണ് നമ്മുടെ തീരുമാനം. അതിന് വേണ്ടി ഏതറ്റം വരെയും പോയിരിക്കും. ഒരു പകൽ മുഴുവൻ വണ്ടി റോഡിൽ ഉണ്ടായിട്ട് പരിശോധിക്കാൻ നിങ്ങൾക്ക് രാത്രിയുടെ മറ വേണ്ടി വന്നല്ലോ സാറെ..