പത്തനംതിട്ട: ചോറൂണിന് കുരുന്നുകൾ സന്നിധാനത്തിലെത്തുന്നത് കൗതുക കാഴ്ചയാണ്. അച്ഛന്റെയോ മുത്തച്ഛന്റെയോ മുത്തശ്ശിയുടെയോ മടിയിലിരുന്ന് കൊടിമരത്തിന് താഴെയാണ് ചോറൂണ്. ആറുമാസം മുതൽ പ്രായമായ കുട്ടികളുമായാണ് സന്നിധാനത്തേക്ക് എത്തുന്നത്. കുഞ്ഞുങ്ങളുമായി നിരവധി ഭക്തരെത്തുന്ന ചോറൂണ് ചടങ്ങിന് പ്രത്യേകതകളും ഏറെയാണ്.
റാക്ക് ഇലയിലാണ് കുട്ടികൾക്ക് പായസും ചോറും നൽകുന്നത്. രാവിലെ ഉഷ പൂജയ്ക്ക് നേതിക്കുന്ന പായസവും ചോറും ഉപ്പും പുളിയുമാണ് കൊടുക്കുന്നത്. കന്നി, കര്‍ക്കടകം മാസങ്ങളൊഴിച്ച് എല്ലാ മാസ പൂജയ്ക്കും നിരവധി കുരുന്നുകളാണ് ഇവിടെ എത്തുന്നത്. ചോറൂണിന് 300 രൂപയാണ് ദേവസ്വം ഈടാക്കുന്നത്. നാവിൽ ആദ്യ മധുരവും പുളിയും നുകർന്ന് സോപാനത്തിൽ നിന്നും അച്ഛന്റെയും മുത്തച്ഛന്റെയും മുത്തശ്ശിയുടെയും തോളിലേറി കുട്ടികൾ വീട്ടിലേയ്ക്ക് മടങ്ങും.