ജറുസലേം: ഹമാസ് ഭീകരാക്രമണത്തിന് ഇരയായവരെയും ഭീകരർ ബന്ദിയാക്കി വച്ചിരുന്നവരെയും ഇസ്രായേലിലെത്തി സന്ദർശിച്ച് ഹോളിവുഡ് നടനും കാലിഫോർണിയ മുൻ ഗവർണറുമായ അർണോൾഡ് ഷൊസ്‌നെഗർ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ജറുസലേമിൽ എത്തിയത്. ഇരകൾക്കൊപ്പം മണിക്കൂറുകളോളം ചിലവഴിച്ച അദ്ദേഹം തന്റെ പിന്തുണയും അവരെ അറിയിച്ചു.
‘താൻ എല്ലാകാലത്തും ഇസ്രായേലിനും ജൂതജനതയ്‌ക്കും ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. ലോകം ഈ കാര്യങ്ങൾ കാണുന്നുണ്ട്. വെറുപ്പിന്റെ ആശയം വലിയ ദുരന്തമാണ് വരുത്തിവച്ചിരിക്കുന്നത്. നിരവധി ജീവനുകളെയാണ് നശിപ്പിച്ചത്. ഇതെല്ലാം വൈകാതെ അവസാനിക്കാമെന്നാണ് കരുതുന്നത്’. ഷൊസ്‌നെഗർ പറഞ്ഞു.
‘നിങ്ങളാണ് യഥാർത്ഥ സുഹൃത്ത്’ എന്നായിരുന്നു പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇസ്രായേൽ സർക്കാർ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചുകൊണ്ട് നിരവധിപേർ ഷൊസ്‌നെഗറിന്റെ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നു. ജെറുസലേം ടോളറൻസ് മ്യൂസിയമാണ് പരിപാടി സംഘടിപ്പിച്ചത്.
Thank you @Schwarzenegger for meeting with the families of the Israeli hostages being held in Gaza by Hamas terrorists.
You are a true friend. pic.twitter.com/xxqcTxkXzB
— Israel ישראל 🇮🇱 (@Israel) December 2, 2023
ബോളിവുഡ് സിനിമകളിലൂടെ പ്രശസ്തനായ അർണോൾഡ് ഷൊസ്‌നെഗർ റിപ്പബ്ലിക്കൻ പാർട്ടിയിലൂടെയാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. 2003 ൽ കാലിഫോർണിയ ഗവർണറായ അദ്ദേഹം 2011 വരെ സ്ഥാനത്ത് തുടർന്നു. എല്ലാ കാലത്തും ഇസ്രായേലിനെ പിന്തുണച്ചിരുന്ന അദ്ദേഹം ഹമാസിന്റെ ഒക്ടോബർ 07 ആക്രമണത്തെ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്.