ന്യൂഡൽഹി: ഇൻഡി മുന്നണി യോഗത്തിൽ നിന്നും മമത വിട്ടുനിൽക്കും. മമതയ്‌ക്ക് പകരം തൃണമൂൽ കോൺഗ്രസിൽ നിന്നും മറ്റാരും പങ്കെടുക്കില്ലെന്നുമാണ് റിപ്പോർട്ട്. മുന്നണിയിലെ പോരാണ് മമതയുടെ പിന്മാറ്റത്തോടെ മറനീക്കി പുറത്തുവരുന്നത്. മുൻ നിശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ യോഗത്തിന് എത്താൻ സാധിക്കില്ലെന്നാണ് മമത പറയുന്നത്. എന്നാൽ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ചർച്ചകൾ നടത്താൻ കോൺഗ്രസ് തയ്യാറാകാത്തതാണ് മമതയുടെ പിന്മാറ്റത്തിന് കാരണമെന്നാണ് സൂചന.
യോഗത്തെ കുറിച്ച് ആരും തന്നെ അറിയിച്ചിട്ടില്ല. വടക്കൻ ബംഗാളിൽ മുൻ നിശ്ചയിച്ച പരിപാടികളുണ്ട്. യോഗത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ മറ്റ് പരിപാടികൾ ഒഴിവാക്കുമായിരുന്നുവെന്നാണ് മമത പറഞ്ഞത്. എന്നാൽ തൃണമൂലിൽ നിന്നും ആരും തന്നെ പങ്കെടുക്കില്ലെന്നാണ് റിപ്പോർട്ട്
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനോ ഇൻഡി മുന്നണിക്കോ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. രാഹുൽ മുന്നിൽ നിന്ന് നയിച്ച തിരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമേ കോൺഗ്രസിന് വിജയിക്കാൻ സാധിച്ചൊള്ളു. തെലങ്കാന മാത്രമാണ് കോൺഗ്രസ് വിജയിക്കാനായത്.
എന്നാൽ ബിജെപിയുടെ പടയോട്ടത്തിൽ ഹിന്ദി ഹൃദയഭൂമി പൂർണ്ണമായും ബിജെപിക്കൊപ്പം നിന്നതോടെ ഇൻഡി മുന്നണിയിൽ പോര് ആരംഭിച്ചു. ഇതിന് പിന്നാലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മുന്നണി യോഗം വിളിച്ചു. ഇതിൽ പങ്കെടുക്കുന്നതിൽ നിന്ന് മറ്റ് മുന്നണികൾ എതിർപ്പ്.