ഇസ്ലാമാബാദ് : പാകിസ്താനിലെ പ്രമുഖ പഷ്തൂൺ നേതാവും പഷ്തൂൺ തഹാഫുസ് മൂവ്‌മെന്റ് (പിടിഎം) തലവനുമായ മൻസൂർ പഷ്തീനെ തട്ടിക്കൊണ്ടുപോയി . രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയാണ് പഷ്തൂണിനെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ .
പാക്-അഫ്ഗാനിസ്ഥാൻ അതിർത്തി പൂർണമായി തുറക്കണമെന്ന് അടുത്തിടെ മൻസൂർ പഷ്തീൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങൾക്കുമുമ്പ് പഷ്തീൻ ജയിൽ മോചിതനായി. ബലൂചിസ്ഥാന്റെ വലിയ നേതാവായി പഷ്തീൻ കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തനെ സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും കണ്ണിൽ പഷ്തീൻ കരടാണ്.
ബലൂചിസ്ഥാനിലെ ചമാനിൽ നിന്ന് തുർബത്തിലേക്കുള്ള യാത്രയിലായിരുന്നു മൻസൂർ. അതിനിടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മൻസൂർ തന്റെ കാറിൽ നിന്ന് പോലീസ് വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത് . ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പഷ്തീന്റെ പാർട്ടി പറഞ്ഞു. അറസ്റ്റിന് ശേഷം ഇയാളെ ജില്ലാ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.അറസ്റ്റിന് ശേഷം ചൊവ്വാഴ്ചയാണ് മൻസൂറിനെ ഖൈബർ പഖ്തൂൺഖ്വയിലേക്ക് കൊണ്ടുവന്നത്. അവിടെ നിന്നാണ് മൻസൂറിനെ തട്ടിക്കൊണ്ടുപോയത് .