മലയാള സിനിമാ മേഖലയിലെ വേതനത്തെക്കുറിച്ചും ജോലി ചെയ്യുന്ന സമയത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് സംവിധായകൻ ദിലീഷ് പോത്തൻ. സൂപ്പർ സ്റ്റാറുകൾക്ക് ശമ്പളം കൂടുതൽ വാങ്ങാമെന്നും അത് അവരുടെ മാർക്കറ്റിന്റെ അടിസ്ഥാനത്തിലാണെന്നും ദിലീഷ് പോത്തൻ പറഞ്ഞു. മലയാള സിനിമയിലെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം ചിലപ്പോള്‍ നിമയവിരുദ്ധമാണ്. സിനിമയിൽ വർക്ക് ചെയ്യുന്നവർക്ക് നിശ്ചിതമായ സമയവും അർഹിക്കുന്ന വേതനവും നൽകണമെന്നും ദിലീഷ് പോത്തൻ പറഞ്ഞു. ഒരു അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
‘സൂപ്പർ സ്റ്റാറുകൾക്ക് ശമ്പളം കൂടുതൽ വാങ്ങാം അത് അവരുടെ മാർക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. സൂപ്പര്‍സ്റ്റാറുകള്‍ വലിയ ശമ്പളം വാങ്ങിക്കുന്നതില്‍ വ്യക്തിപരമായി എനിക്ക് വിരോധമൊന്നും തോന്നാറില്ല. ഏത് സൂപ്പര്‍സ്റ്റാറിനും എത്ര കോടി വേണമെങ്കിലും ശമ്പളം ചോദിക്കാം. അതിന് വിരോധമില്ല. അയാള്‍ നമുക്ക് അഫോര്‍ഡബിള്‍ അല്ലെങ്കില്‍ നമ്മള്‍ വിളിക്കില്ലല്ലോ.
ഞാന്‍ ഒരു കഥയെഴുതി ഈ പറയുന്ന ശമ്പളം കൊടുത്ത് ഒരു സൂപ്പര്‍സ്റ്റാറിനെ വെച്ച് ഈ സിനിമ ചെയ്താല്‍ അത് വര്‍ക്കൗട്ട് ആവില്ലെന്ന് എനിക്ക് തോന്നുകയാണ്. അങ്ങനെയാണൈങ്കില്‍ അത് ചെയ്യേണ്ടതില്ലല്ലോ. സൂപ്പര്‍സ്റ്റാറിനെ തന്നെ വെച്ച് ചെയ്യണമെന്ന് നിര്‍ബന്ധം വേണ്ടല്ലോ..
ഓരോ ആക്ടേഴ്‌സിനും അവര്‍ക്ക് ഇഷ്ടമുള്ള ശമ്പളം ചോദിക്കാം. അതിനുള്ള ഫ്രീഡം വേണം. അപ്പോള്‍ മാത്രമേ അവരിലും വ്യക്തിപരമായി വളര്‍ച്ചയുണ്ടാകുള്ളൂ. നമ്മള്‍ ശ്രദ്ധിക്കേണ്ടത് മിനിമം വേജ് വേണമെന്നാണ്. പ്രത്യേകിച്ച് മലയാളം പോലുള്ള ഒരു ഇന്‍ഡസ്ട്രിയില്‍. ഞാന്‍ ഈ പറയുന്ന കാര്യം പ്രൊഡ്യൂസേഴ്‌സിനൊക്കെ ബുദ്ധിമുട്ടായിരിക്കും എന്നാലും ഞാന്‍ പറയുകയാണ്.
ബാക്കി എല്ലാ ഇന്‍ഡസ്ട്രിയിലും രാവിലെ 6 മണി മുതൽ 6 ആണ് കോള്‍ ഷീറ്റ്. ഇവിടെ അത് 6 മുതൽ 9.30 വരെയാണ്. ഒരു മനുഷ്യന് വര്‍ക്ക് ചെയ്യാവുന്ന മണിക്കൂറിന് ഒരു ലിമിറ്റുണ്ട്. ഇവിടുത്തെ പല ഷൂട്ടുകളും ലേബര്‍ നിയമ പ്രകാരം ചിലപ്പോള്‍ നിമയവിരുദ്ധമാണെന്നാണ്, ഞാന്‍ കരുതുന്നത്. വര്‍ക്ക് ചെയ്യുന്നവര്‍ അവര്‍ ആര്‍ടിസ്റ്റ് ആയിക്കോട്ടെ, ടെക്‌നീഷ്യനായിക്കോട്ടെ അവര്‍ രാവിലെ മുതല്‍ പാതിരാവരെ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് അതിനനുസരിച്ചുള്ള പ്രതിഫലം കൂടുതല്‍ ഉറപ്പിക്കുക എന്നതുള്ളത് സൊസൈറ്റിയുടെ ആവശ്യമാണ്, ടെക്‌നീഷ്യന്‍സിന്റേയും പ്രോഡ്യൂസേഴ്‌സിന്റേയും ആവശ്യമാണ്. അവര്‍ അര്‍ഹിക്കുന്ന വേതനം കൊടുക്കേണ്ടതുണ്ട്.
സീനിയര്‍ ആക്ടര്‍ എന്ന നിലയില്‍ അഭിനയിക്കാൻ പോകുമ്പോൾ ഒരു സെറ്റില്‍ എനിക്ക് എല്ലാ സൗകര്യവും കിട്ടും, ഉറങ്ങാന്‍ സമയം കിട്ടും. പക്ഷേ ചെറിയ ആളുകള്‍ക്കും ടെക്‌നീഷ്യന്‍സിനും ഇത് പൂര്‍ണമായി കിട്ടുന്നില്ല എന്ന യാഥാര്‍ഥ്യം ഉണ്ട്. ആഴ്ചയില്‍ ഒരു ദിവസം ഓഫ് സാധ്യമാക്കേണ്ടതുണ്ട്. ചില സാഹചര്യങ്ങളില്‍ ചിലപ്പോള്‍ നമുക്ക് അങ്ങനെ പറ്റില്ലായിരിക്കും. ചിലപ്പോള്‍ ഒരു മാസം ഒരുമിച്ച് വര്‍ക്ക് ചെയ്യേണ്ടതായി വരും. അങ്ങനെയാണെങ്കില്‍ അതിനുള്ള പേ ഓഫ് കൊടുക്കണം. റെസ്റ്റ് കൊടുത്തില്ലെങ്കിൽ അവരുടെ മെന്റല്‍ ഹെല്‍ത്തിനെയും ആരോഗ്യത്തേയുമൊക്കെ ബാധിക്കും. നിലവില്‍ നമ്മുടെ ഇന്‍ഡസ്ട്രി അങ്ങനെയാണ് റണ്‍ ചെയ്യുന്നത്. അതാണ് എനിക്ക് കൂടുതലായി തോന്നുന്നത്.’- ദിലീഷ് പോത്തൻ പറഞ്ഞു.