ഡെറാഡൂൺ: ഋഷികേശിൽ ഗംഗാ ആരതിയിൽ പങ്കെടുത്ത് ആഭ്യന്ത്രമന്ത്രി അമിത്ഷായും ഉത്താരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും. പരമർത് നികേതൻ ആശ്രമത്തിലാണ് ഇരുവരും ആരതി നടത്തിയത്.
യോഗ ഗുരു രാംദേവ്, മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് എന്നിവരും സന്നിഹിതരായിരുന്നു. സനാതന സംസ്കാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമാണ് ഗംഗാ ദേവിയെന്നും വികസനവും ദൈവിക ശക്തിയും ഒന്നിക്കുന്ന സ്ഥലമാണ് ഋഷികേശെന്നും അമിത് ഷാ എക്സിൽ കുറിച്ചു. ഇതിന്റെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവെച്ചു.
माँ गंगा सनातन संस्कृति और आस्था की अविरल प्रतीक हैं। आज परमार्थ निकेतन, ऋषिकेश में गंगा आरती कर माँ गंगा का पूजन किया। pic.twitter.com/bYTUcQTjnp
— Amit Shah (@AmitShah) December 9, 2023
“>
माँ गंगा सनातन संस्कृति और आस्था की अविरल प्रतीक हैं। आज परमार्थ निकेतन, ऋषिकेश में गंगा आरती कर माँ गंगा का पूजन किया। pic.twitter.com/bYTUcQTjnp
— Amit Shah (@AmitShah) December 9, 2023
ഉത്തരഖാണ്ഡ് ആഗോള നിക്ഷേപക ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി. ഉത്തരാഖണ്ഡിന്റെ ഭാവിയിലേക്കുള്ള കാൽവയ്പ്പാണ് ഉച്ചകോടിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 3.5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള കരാറുകളാണ് ഉച്ചകോടിയിൽ ഒപ്പുവെച്ചത്. പരിസ്ഥിതി സൗഹാർദപരമായ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അമിത് ഷാ സമ്മേളനത്തിനിടെ വ്യക്തമാക്കി. ഈ ദശകം ഉത്തരാഖണ്ഡിന്റെ ദശകമാകുമെന്ന് പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.