ന്യൂഡൽഹി : പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതില്‍ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ക്കെതിരെ നോട്ടീസ് അയച്ച് കേന്ദ്ര സര്‍ക്കാര്‍ . കോടതിയലക്ഷ്യ ഹര്‍ജിയിൽ വാദം കേൾക്കുന്നതിനിടെയാണ് ഇക്കാര്യം ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ്ബി പാണ്ഡെ കോടതിയെ അറിയിച്ചത് .
തുടർന്ന് കോടതി അടുത്ത വാദം കേൾക്കുന്നത് 2024 മെയ് 9-ലേക്ക് മാറ്റി . കൂടാതെ, അമിതാഭ് ബച്ചനുമായുള്ള കരാർ അവസാനിപ്പിച്ചതിന് ശേഷവും അദ്ദേഹത്തിന്റെ പരസ്യം സംപ്രേക്ഷണം ചെയ്തതിന് ഒരു പാന്‍മസാല കമ്പനിക്ക് നിയമപരമായ നോട്ടീസ് അയച്ചതായും കോടതിയെ അറിയിച്ചിട്ടുണ്ട്.
നടന്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഹര്‍ജിക്കാരന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത പുരസ്‌കാരങ്ങള്‍ നേടിയ അഭിനേതാക്കളായിരുന്നിട്ടും പാന്‍മസാല കമ്പനികള്‍ക്ക് പരസ്യം നല്‍കുന്നത് തെറ്റാണ് എ ന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അതേസമയം, ഇനി പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അക്ഷയ് കുമാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.