ന്യൂഡൽഹി: വെള്ളിയാഴ്ച നിസ്ക്കാരത്തിനമായി നൽകിയിരുന്ന ഇടവേള ഒഴിവാക്കി രാജ്യസഭ. അധികമായി നൽകിയിരുന്ന അര മണിക്കൂർ സമയമാണ് ഒഴിവാക്കിയത്. അധിക സമയം ഒഴിവാക്കാനുണ്ടായ സാഹചര്യം രാജ്യസഭ അദ്ധ്യക്ഷൻ ജഗദീപ് ധൻകർ തന്നെ സഭയിൽ വ്യക്തമാക്കി.
സാധാരണയായി ഉച്ചഭക്ഷണത്തിനായി പിരിയുന്ന സഭ രണ്ട് മണിക്കാണ് വീണ്ടും ചേരുന്നത്. എന്നാൽ വെള്ളിയാഴ്ച ദിനങ്ങളിൽ സഭ 2.30 നാണ് വീണ്ടും ചേരുക. എന്നാൽ ലോക്‌സഭയിൽ ഇത്തരം ഒരു ഇടവേള നൽകുന്നില്ല. ഉച്ചഭക്ഷണത്തിനായി പിരിയുന്ന സഭ കൃത്യം 2 മണിക്ക് തന്നെ വീണ്ടും കൂടും. ഇത് ചൂണ്ടിക്കാട്ടിയാണ് രാജ്യസഭ അദ്ധ്യക്ഷനായ ഉപരാഷ്‌ട്രപതി രാജ്യസഭയിൽ നമാസിനായി നൽകിയിരുന്ന അധിക ഇടവേള സമയം ഒഴിവാക്കിയത്.
എല്ലാ ജനവിഭാഗങ്ങളും സഭയിലുണ്ടെന്നും അതിനാൽ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം അധിക സമയം അനുവദിക്കാൻ സാധിക്കില്ലെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. എല്ലാ മതത്തിലും ജാതിയുലുള്ളവരുമുള്ള സഭയാണ് ലോക്‌സഭ. എന്നാൽ അവർ കൃത്യം 2 മണിക്ക് തന്നെ വെള്ളിയാഴ്ച ദിനങ്ങളിൽ സഭ ചേരുന്നു. അതിനാൽ രാജ്യസഭയ്‌ക്ക് മാത്രമായി ഈ കീഴ് വഴക്കം തുടർന്ന് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
No ‘Namaz’ break on Fridays in Rajya Sabha. This practice was being exclusively observed in the Rajya Sabha for the past 60-70 years.
Why is DMK MP M. Mohamed Abdulla demanding specific exceptions for Muslim parliamentarians ? pic.twitter.com/Za9NoOELca
— BALA (@erbmjha) December 10, 2023