മുംബൈ: സോഷ്യൽ മീഡിയയിൽ കുറച്ചുദിവസമായി കോലിക്കും ഭാര്യയും നടിയുമായ അനുഷ്ക ശർമ്മയ്‌ക്കും നേര മതമൗലികവാദികളുടെ വ്യാപക സൈബർ ആക്രമണമാണ്. വിരാട് കോലിയും അനുഷ്‌കയും മകളുമൊത്ത് ഭക്ഷണം കഴിക്കുന്ന ചിത്രവും കൂടെയൊരു ബില്ലും ചേര്‍ത്താണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രചരണം.
ബില്ലിൽ ബീഫ് കഴിച്ചതിന്റെ തുകയും രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഫ്ളോറിഡയിലെ റെസ്റ്റോറന്റിലിരുന്നാണ് കോലിയും കുടുംബവും ബീഫ് കഴിച്ചതെന്നായിരുന്നു പ്രചരണം. എന്നാൽ 2018 മുതൽ കോലി ഭാര്യയെപ്പോലെ സസ്യാഹാരി ആയിരുന്നു.
വീഗൻ ഡയറ്റാണ് താരം പിന്തുടരുന്നതും. ഈ ചിത്രം കോലി ട്വന്റി 20 ലോകകപ്പ് കളിക്കാന്‍ ദുബായിലെത്തിയപ്പോഴുള്ളതായിരുന്നു. ബില്ല് മാറ്റാരുടേയോ ആണെന്നും അത് പ്രചരിപ്പിച്ച ആളുടെ പേജും ഇപ്പോൾ അപ്രത്യക്ഷമെന്നും ഫ്രീപ്രസ് ജേർണലിന്റെ ഫാക്ട് ചെക്ക് ടീം കണ്ടെത്തി.