ന്യൂഡൽഹി: തലസ്ഥാനത്ത് ഗവർണറുടെ കാറിന് നേരെ ആക്രമണം അഴിച്ചുവിട്ട് എസ്എഫ്ഐ ഗുണ്ടകൾ. രാജ്ഭവനിൽ നിന്നും എയർപോർട്ടിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. കാർ തടഞ്ഞുനിർത്തിയ അക്രമികൾ കാറിന്റെ ചില്ല് ഇടിച്ച് തകർക്കാൻ ശ്രമിച്ചു.
എന്നാൽ വാഹനം നിർത്തി പുറത്തിറങ്ങിയ ഗവർണർ പോലീസ് ഉദ്യോഗസ്ഥരോട് ഇതാണോ സുരക്ഷയെന്ന് ചോദിച്ചു. തന്നെ കായികമായി നേരിടാൻ എസ്എഫ്ഐ ഗുണ്ടകൾ ശ്രമിക്കുന്നുവെന്ന് ഗവർണർ പറഞ്ഞു. പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നിട്ടും അക്രമികൾക്ക് പോലീസ് ഒത്താശ ചെയ്തുകൊടുത്തതായും ഗവർണർ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അറിവോടെയാണ് തനിക്കെതിരായ ആക്രമണമെന്നും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുവച്ചായിരുന്നു ആക്രമണം. അയ്യങ്കാളി ഹാളിന് സമീപത്തുണ്ടായിരുന്ന പോലീസിനെ നോക്കുകുത്തിയാക്കിയാണ് എസ്എഫ്ഐ ഗുണ്ടാസംഘം ഗവർണറിന്റെ വാഹനത്തിന് മുന്നിലേക്ക് പാഞ്ഞടുക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്തത്.