ഗുവാഹത്തി : അസമിൽ 1,281 മദ്രസകളെ സാധാരണ സ്കൂളുകളാക്കി മാറ്റി സംസ്ഥാന സർക്കാർ . മദ്രസകളുടെ പേര് ME സ്കൂളുകൾ എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് അസമിലെ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
പ്രവിശ്യാവൽക്കരിക്കപ്പെട്ട മദ്രസകളെ റെഗുലർ സ്കൂളുകളാക്കി മാറ്റുന്നതിന്റെ ഉത്തരവാദിത്തം ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ വകുപ്പിനാണ് .
വിദ്യാഭ്യാസ മന്ത്രി റനോജ് പെഗു സോഷ്യൽ മീഡിയയിൽ സ്കൂളുകളുടെ പട്ടിക സംബന്ധിച്ച വിശദാംശങ്ങൾ പങ്ക് വച്ചു .വിജ്ഞാപനത്തിൽ അസമിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഏകീകൃതത കൊണ്ടുവരുന്നതിൽ സർക്കാരിന്റെ പ്രതിബദ്ധത ഊന്നിപ്പറയുന്നു.
സംസ്ഥാനത്തെ എല്ലാ മദ്രസകളും (ഇസ്ലാമിക മതപാഠശാലകൾ) അടച്ചുപൂട്ടാൻ ഉദ്ദേശിക്കുന്നതായി ഈ വർഷം ആദ്യം അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു. ഇതിനു മുന്നോടിയായാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ട് .