ജയ്പൂർ: രാജസ്ഥാന്റെ 15-ാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റ് ഭജൻലാൽ ശർമ്മ. ഗവർണർ കൽരാജ് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രിമാരായി ദിയാകുമാരി, പ്രേം ചന്ദ് ഭൈരവ എന്നിവരും ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിൽ ഗഡ്കരി, അർജുൻ റാം മേഘ് വാൾ എന്നിവരും ഉത്തരാഖണ്ഡ്, മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത് മുഖ്യമന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു.
#WATCH | Prime Minister Narendra Modi arrives at the venue of the swearing-in ceremony, in Jaipur
BJP leader Bhajanlal Sharma to take oath as the Chief Minister of Rajasthan.
Diya Kumari and Prem Chand Bairwa will also be sworn in as Deputy Chief Ministers of the state. pic.twitter.com/Qxi5FyLBxd
— ANI (@ANI) December 15, 2023
#WATCH | BJP leader Bhajanlal Sharma takes oath as the Chief Minister of Rajasthan, in the presence of PM Modi and Union Home Minister Amit Shah and other senior leaders, in Jaipur pic.twitter.com/XikKYL7T3w
— ANI (@ANI) December 15, 2023
ബിജെപിയുടെ നിയമസഭാകക്ഷി യോഗത്തിന് ശേഷം ചൊവ്വാഴ്ചയായിരുന്നു മുഖ്യമന്ത്രിയായി ബജൻലാൽ ശർമ്മ തീരുമാനിച്ചത്. സംഗനേർ മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് ശർമ്മ. ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ദിയാകുമാരി വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡൂഡുവിൽ നിന്നുള്ള എംഎൽഎയാണ് പ്രേം ചന്ദ് ഭൈരവ. സ്പീക്കറായി തിരഞ്ഞെടുത്തത് അജ്മീർ നോർത്തിൽ നിന്നുള്ള ജനപ്രതിനിധി വാസുദേവ് ദേവയാനിയേയാണ്. ആകെയുള്ള 200 സീറ്റുകളിൽ 115ഉം സ്വന്തമാക്കിയായിരുന്നു സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയത്. ഭരണകക്ഷിയായിരുന്ന കോൺഗ്രസ് 69 സീറ്റുകളിൽ ഒതുങ്ങി.