മുംബൈ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശികളായ പബൻ ഹൽദാർ, മുഹമ്മദ് മൻസൂരി എന്നിവരാണ് പിടിയിലായത.് സിറ്റി ക്രൈംബ്രാഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുടെ പക്കൽ നിന്ന് 482 പാസ്പോർട്ടുകളും പോലീസ് കണ്ടെടുത്തു.
ബോംബെ ഇന്റർനാഷണൽ കൺസൾട്ടൻസി എന്ന പേരിൽ ദക്ഷിണ മുംബൈയിലാണ് ഇവർ സ്ഥാപനം നടത്തിയിരുന്നത്. കഴിഞ്ഞയാഴ്ച ഉദ്യോഗാർഥികളെ കബളിപ്പിച്ചെന്ന് പോലീസിന് പരാതി ലഭിക്കുകയും തുടർന്ന് അഞ്ചംഗ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നത്. ഇതുവരെ 7 പേർ അറസ്റ്റിലായി.