റാഞ്ചി: ഐപിഎൽ ചരിത്രത്തിൽ ഏതെങ്കിലും ഒരു ടീമിലെത്തുന്ന ദളിത് വിഭാഗക്കാരൻ എന്നതിലുപരി റോബിൻ മിൻസ് എന്ന 21-കാരൻ ഇന്ത്യയുടെ ഭാവിവാഗ്ദാനമാണ്. മുൻ ഇന്ത്യൻ നായകൻ ധോണിയുടെ റഡാറിലുണ്ടായിരുന്ന ഈ വമ്പനടിക്കാരനെ ചില്ലറ തുകയ്‌ക്കല്ല ഗുജറാത്ത് റാഞ്ചിയത്. ഐപിഎല്‍ മിനി താരലേലത്തില്‍ റാഞ്ചിയുടെ ഗെയിലെന്ന് വിളിപ്പേരുള്ള റോബിനെ 3.6 കോടി രൂപ മുടക്കിയാണ് ഗുജറാത്ത് തങ്ങൾക്കൊപ്പം കൂട്ടിയത്. അതിന് പിന്നിൽ വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.
ധോണിയുടെ ബാല്യകാല പരിശീലകൻ ചഞ്ചല്‍ ഭട്ടചാര്യയുടെ ചിറകിൻ കീഴിലെത്തിയതോടെയാണ് റോബിൻ വലിയ ടീമുകളുട കണ്ണിലുടക്കുന്നത്. ടി20 ക്രിക്കറ്റിന് ചേർന്നു പോകുന്നതാണ് 21-കാരന്റെ ബാറ്റിംഗ് ശൈലി. കൂറ്റൻ സിക്സറുകൾ ഗ്രാണ്ടിന് നാലുപാട് പായിക്കുന്ന റോബിൻ ഒരു 360 പ്ലേയറുമാണ്.
സൈന്യത്തിൽ നിന്ന് വിരമിച്ച റോബിന്‍റെ പിതാവ് ഫ്രാന്‍സിസ് മിന്‍സ് റാഞ്ചി വിമാനത്താവളത്തിലെ സ്വകാര്യ ഏജൻസിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ്. ഐപിഎൽ ലേലദിവസവും അയാൾ പതിവ് പോലെ ഡ്യൂട്ടിയിലായിരുന്നു. ഇതിനിടെയാണ് ഒരു സിഐഎസ്എഫ് ജവാൻ അയാളോട് ആ സന്തോഷ വാർത്ത പറയുന്നത്. ഫ്രാൻസിസിന്റെ മകനെ 3.6 കോടിക്ക് ഐപിഎൽ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് സ്വന്തമാക്കിയെന്ന്.
റാഞ്ചിയിലെ ടെലഗോൺ ഗ്രാമത്തിൽ നിന്നുള്ൽളവരാണ് മിൻസും കുടുംബവും. ഗുമാല ജില്ലയുടെ ഭാഗമാണ് ടെലഗോൺ അത്ലറ്റായിരുന്ന ഫ്രാൻസിസ് സ്പോർട്സ് ക്വാട്ടയിലാണ് സൈന്യത്തിലെത്തുന്നത്. പിന്നീട് കുടുംബം റാഞ്ചിയിലേക്ക് താമസം മാറ്റി.പിതാവിന് മകനെ അത്ലറ്റിക്സിലേക്ക് കൊണ്ടുപോകണമെന്ന് കരുതിയെങ്കിലും നിയോഗം മറ്റൊന്നായിരുന്നു. അവന്റെ ഇഷ്ടം റാഞ്ചിയെ ലോക നെറുകെയിലെത്തിച്ച ഒരു റാഞ്ചിക്കാരനോടായിരുന്നു. അയാളുടെ പാതയാണ് അവനും പിന്തുടരാൻ ആഗ്രഹിച്ചത്. ഒട്ടും വൈകിയില്ല, മഹേന്ദ്ര സിംഗ് ധോണിയെന്ന ക്രിക്കറ്ററുടെ വഴിയിലേക്ക് അവനും തിരിഞ്ഞു.
റാഞ്ചിയില്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ഏതൊരു താരത്തെയും പോലെയും കൈയിൽ വിക്കറ്റ് കീപ്പർ ഗ്ലൗസുമായിട്ടാണ് റോബിന്റെയും വരവ്. റാഞ്ചിയിൽ ധോണിയുണ്ടാക്കിയ പ്രചോദനം അത്രയും വലുതാണ്.പ്രാദേശിക ക്രിക്കറ്റിൽ ക്രിസ് ഗെയ്ല്‍ എന്ന് അറിയപ്പെടുന്ന റോബിന്റെ കഴിവിനെ തിരിച്ചറിഞ്ഞത് സോണറ്റ് ക്രിക്കറ്റ് ക്ലബ്ബിലെ ബാറ്റിംഗ് പരിശീലകനായ ആസിഫ് ഹഖാണ്. ധോണിയുടെ ബാല്യകാല പരിശീലകൻ ചഞ്ചല്‍ ഭട്ടചാര്യയുടെ അക്കാദമിയിലെത്തിയതോടെ റാഞ്ചിയുടെ ക്രിസ് ഗെയ്‌ലിന്റെ വളർച്ചയും വേഗത്തിലായിരുന്നു.
ധോണിയെ നേരത്തെ പരിചയമുള്ള ഫ്രാന്‍സിസിന് ക്യാപ്റ്റൻ കൂൾ ഒരു ഉറപ്പു നൽകിയിരുന്നു. മകനെ ഐപിഎല്‍ ലേലത്തില്‍ ആരും ടീമില്‍ എടുത്തില്ലെങ്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് അവനെ വാങ്ങുമെന്നായിരുന്നു ആ ഉറപ്പ്. എന്നാല്‍ ചെന്നൈക്ക് അതിനവസരം നൽകാതെ ഗുജറാത്ത് റോബിനെ റാഞ്ചി.
KNOW YOUR PLAYERS
3. Robin Minz – GT, 3.6 Crores
-> First tribal cricketer in the history of IPL
-> Very poor financially, no domestic record
->21 yo wicketkeeper, clean striker, LHB
-> 360° range, expressive cricketer
-> MI & CSK heavily scouted him pic.twitter.com/7McQLtrlV4— Manjeet Singh (@manjeet85916) December 20, 2023
“>