പത്തനംതിട്ട: എബിവിപി പ്രവർത്തകന്റെ വീട് അടിച്ച് തകർത്തു. പത്തനംതിട്ട ഏഴംകുളത്താണ് സംഭവം. സംഭവത്തിന് പിന്നിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരെന്നാണ് ആരോപണം.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. എബിവിപി പ്രവർത്തകനായ ശ്രീനാഥിന്റെ വീടാണ് തകർത്തത്. ജനൽ ചില്ലുകളും ഗേറ്റും അടിച്ചു തകർത്തു. വീടിന് നേരെ കല്ലേറും നടത്തി. സംഭവസ്ഥലത്ത് നിന്ന് വടികളും മറ്റ് ആയുധങ്ങളും പോലീസ് കണ്ടെടുത്തു. അടൂർ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്നലെ പന്തളം എൻഎസ്എസ് കോളേജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിൽ ശ്രീനാഥിനെ പോലീസ് പ്രതി ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് വീടിന് നേരെ ആക്രമണം.