ഗബോണിൽ നിന്നും ഇന്ത്യയിലേക്ക് വരികയായിരുന്ന ക്രൂഡ് ഓയിൽ ടാങ്കറിന് നേരെ ഹൂതി ഭീകരരുടെ ആക്രമണം. എം.വി സായിബാബയ്‌ക്ക് നേരെയാണ് ആക്രമണമുണ്ടാത്. പ്രദേശത്തുണ്ടായിരുന്ന യുഎസ് കപ്പലിലേക്ക് അപായ സന്ദേശം അയച്ചുവെന്നും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും യുഎസ് സൈന്യം റിപ്പോർട്ട് ചെയ്തു. 20 ലധികം ഇന്ത്യൻ നാവികരാണ് കപ്പലിലുണ്ടായിരുന്നത്.
ചെങ്കടലിൽ പട്രോളിംഗ് നടത്തുന്ന യുഎസ് നാവികസേന കപ്പലിന് നേരെയും സമാനമായ തരത്തിൽ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായിട്ടുണ്ട്. ഇന്ത്യൻ തീരത്ത് മറ്റൊരു ടാങ്കറിന് നേരെ ആക്രമണമുണ്ടയി മണിക്കൂറുകൾക്കകമാണ് യുഎസ് നാവികസേന കപ്പിലിന് നേരെയുള്ള ആക്രമണം. ഇറാനാണ് ഇതിന് പിന്നിലെന്ന് അമേരിക്ക ആരോപിച്ചിരുന്നു.
ജാപ്പനീസ് ഉടമസ്ഥതയിലുള്ള എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെയും ആക്രമണം നടന്നിരുന്നു. എംവി ചെം പ്ലൂട്ടോയെ ഇറാനിൽ നിന്ന് ഡ്രോണുകളാണ് ആക്രമിച്ചതെന്ന് പെന്റഗൺ പ്രസ്താവിച്ചു. ഗാസയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇസ്രയേലി കപ്പലുകളെ ആക്രമിക്കുന്നതെന്നാണ് ഇറാൻ വിമതർ പറയുന്നത്.
ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഇന്ധനചിലവ് അധികരിച്ചിട്ടും കപ്പലുകൾ വഴി തിരിച്ചുവിടുകയാണ് ഷിപ്പിംഗ് സ്ഥാപനങ്ങൾ. എന്നാൽ ഈ ആരോപണങ്ങളെ ഇറാൻ തള്ളിക്കളഞ്ഞു. ആക്രമണത്തിൽ ഹൂതി വിമതർക്ക് പിന്തുണ നൽകുന്നത് ഇറാനാണ്. ഹൂതി ആക്രമണങ്ങളിൽ ബന്ധമില്ലെന്നും ഹൂതികൾ സ്വന്തം തീരുമാനങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അലി ബഗേരി പറഞ്ഞു.