വാറങ്കൽ: ജൂനിയർ വിദ്യാർത്ഥിനികളെ മനുഷ്യത്വ രഹിതമായി റാഗ് ചെയ്തതിന് കാകതീയ സർവകലാശാലയിലെ 81 വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ. ഹോസ്റ്റലിൽ താമസിക്കാൻ ആരംഭിച്ച ഒന്നാം വർഷ വിദ്യാർത്ഥിനികളെയാണ് പീഡനങ്ങൾക്ക് വിധേയരാക്കിയത്.
കാകതീയ സർവകലാശാലയിലെ (കെയു) സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, കൊമേഴ്‌സ്, സുവോളജി വിഭാഗങ്ങളിലെ 81 വിദ്യാർത്ഥിനികളെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷനിലായ വിദ്യാർത്ഥിനികൾ കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർമാരെ റാഗിങ്ങ് ചെയ്യുകയായിരുന്നു. കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന പത്മാക്ഷി ഹോസ്‌റ്റലിൽ ജൂനിയർ വിദ്യാർത്ഥിനികളെ റാഗ് ചെയ്‌തത്.
വിദ്യാർത്ഥികൾക്ക് പതിവുപോലെ ക്ലാസുകളിൽ ഹാജരാകാമെന്നും സംഭവത്തിന് തീവ്രതയുണ്ടെങ്കിലും അവരുടെ കരിയറിനെ ബാധിക്കുമെന്നതിനാൽ പോലീസിനെ ഉൾപ്പെടുത്തേണ്ടതില്ലെന്നാണ് തീരുമാനമെന്നും സർവകലാശാല രജിസ്ട്രാർ പ്രൊഫ ടി ശ്രീനിവാസ് റാവു പറഞ്ഞു.
സസ്‌പെൻഷനിലായ വിദ്യാർത്ഥികൾ കഴിഞ്ഞ മൂന്ന് ദിവസമായി ഇതേ ഡിപ്പാർട്ട്‌മെന്റിലെ ജൂനിയർമാരെ റാഗിങ്ങ് ചെയ്യുകയായിരുന്നു. എന്നാൽ ഇതിൽ ഭയന്ന ഇരകൾ സംഭവങ്ങൾ അവരുടെ രക്ഷകർത്താക്കളെ അറിയിച്ചില്ല. വിവരമറിഞ്ഞ സർവ്വകലാശാല അധികൃതർ റാഗിംഗ് വിരുദ്ധ സമിതി അംഗങ്ങളുടെയും സീനിയർ പ്രൊഫസർമാരുടെയും സാന്നിധ്യത്തിൽ ജൂനിയർ, സീനിയർ വിദ്യാർത്ഥികളെ അതത് വകുപ്പുകളിലേക്ക് കൗൺസിലിംഗിനായി വിളിപ്പിച്ചു. തുടർന്ന് ജൂനിയർ വിദ്യാർഥിനികൾ പരാതികൾ നൽകുകയായിരുന്നു.
ഇത് ലഭിച്ചതിനെത്തുടർന്നാണ് സീനിയർ വിദ്യാർത്ഥിനികൾക്കെതിരെ നടപടിയെടുത്തത്.