40 സൈനികരെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയ പുൽവാമ ആക്രമണം വീണ്ടും ആവർത്തിക്കപ്പെടുമെന്ന് മതപഠന കേന്ദ്രം വിദ്യാർത്ഥിയുടെ കൊലവിളി. എക്സിലൂടെയാണ് യുവാവ് രാജ്യവിരുദ്ധ പ്രസ്താവന നടത്തിയത്. ‘ഇൻഷാ അള്ളാഹ്… വൈകാതെ ഒരിക്കൽ കൂടി പുൽവാമ ആവർത്തിക്കും”. ഇതായിരുന്നു മുഹമ്മദ് തൽഹ മഷർ എന്നയാളുടെ കൊലവിളി.
ഝാർഖഡ് ജംഷദ്പൂർ സ്വദേശിയാണ് യുവാവെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ പോസ്റ്റ് പങ്കുവച്ചത്. ഇത് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ യുവാവിനെ എടിഎസ് (ആൻഡി ടെററിസ്റ്റ് സ്ക്വാഡ്) പിടികൂടി. പോലീസും എടിഎസ് സംഘവും സംയുക്തമായി ചോദ്യം ചെയ്യുകയാണ് ഇയാളെ. സോഷ്യൽ മീഡിയയിൽ രാജ്യവിരുദ്ധ പ്രസ്താവന നടത്തിയതിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
പ്രതിക്ക് ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ദിയോബാൻഡ് പോലീസാണ് വിശദമായ അന്വേഷണം നടത്തുന്നത്. ഇയാളുടെ ഫോൺ കോൾ വിശദാംശങ്ങൾ പോലീസ് പരിശോധിക്കുകയാണ്. മൊബൈൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കൊപ്പം ഹോസ്റ്റലിൽ താമസിച്ചവരെയും പോലീസ് ചോദ്യം ചെയ്യുകയാണ്.
2019 ഫെബ്രുവരി 14നായിരുന്നു രാജ്യത്തെ കണ്ണീരിലാഴ്‌ത്തിയ പുൽവാമ ആക്രമണം. കാർബോംബുമായെത്തിയ ചാവേർ സൈനിക വാഹത്തിലേക്ക് കാർ ഇടിച്ചുകയറ്റുകയായിരുന്നു. 40 സൈനികരാണ് വീരമൃത്യു വരിച്ചത്.
“बहुत जल्द इंशाल्लाह दूसरा पुलमावा होगा”
X पर ये लिखने वाले देवबंद मदरसे के छात्र तल्हा मजहर को सुरक्षा एजेंसियों ने कस्टडी में लिया, पूछताछ शुरू। छात्र झारखंड का रहने वाला है।#Saharanpur #Deoband #Up pic.twitter.com/PaGEb7SJbX
— Sachin Gupta (@SachinGuptaUP) December 27, 2023
“>