ശ്രീ ജയവർദ്ധനപുര കോട്ടെ: ഇന്ത്യയിൽ നിന്നുള്ള തമിഴ് വംശജർ ശ്രീലങ്കയിൽ എത്തി 200 വർഷം പിന്നിട്ടതിന്റെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കി.ഇന്ത്യയിൽ നിന്നുള്ള തമിഴ് വംശജർ ശ്രീലങ്കയിൽ എത്തി 200 വർഷം പിന്നിട്ടതിന്റെ സ്മരണാർത്ഥം തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ഇന്ത്യയിൽ നിന്നുള്ള തമിഴ് സമൂഹം ശ്രീലങ്കയിലെത്തി 200 വർഷം പൂർത്തിയാകുന്ന വേളയിലാണ് സ്റ്റാമ്പിറക്കിയത്.
ശ്രീലങ്കൻ സർക്കാരിന്റെ പ്രതിനിധിയായി ഗവർണർ സെന്തിൽ തൊണ്ടമാനും വേദിയിൽ സന്നിഹിതനായിരുന്നു. ശ്രീലങ്കയിലെ തോട്ടം വ്യവസായവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിൽ തമിഴ് സമൂഹം നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്.ഇതിന്റെ സ്മരണാർത്ഥമാണ് തമിഴരുടെ അദ്ധ്വാനത്തെ പ്രതിനിധീകരിച്ച് സ്റ്റാമ്പ് പുറത്തിറക്കിയത്.
ശ്രീലങ്കയിലെ ഇന്ത്യൻ വംശജർ അഥവാ തമിഴരുടെ ചരിത്രഭാഗത്തിൽ അധികവും തോട്ടം വ്യവസായവുമായി ബന്ധപ്പെട്ടതാണ്. 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് ഇവർ ഇവിടെ എത്തുന്നത്. 1820-കളിൽ ബ്രിട്ടീഷുകാർ ശ്രീലങ്കയുടെ നിയന്ത്രണം കൈക്കലാക്കിയിരുന്നു. ഈ കാലഘട്ടത്തിൽ കാപ്പി, തേയില, റബ്ബർ, തെങ്ങ് എന്നീ വാണിജ്യ കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആരംഭിച്ചു. ഇതിന് തൊഴിലാളികളെ ആവശ്യമായി വന്നതോടെയാണ് ഇന്ത്യയുടെ തെക്കൻ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളെ ഇങ്ങോട്ടേക്ക് നീക്കിയത്.