കോഴിക്കോട്: അയോദ്ധ്യ രാമജന്മഭൂമിയിൽ ഭവ്യമന്ദിരം നീണ്ട പോരാട്ടത്തിന്റെ അന്തിമ ഫലമാണ്. ആ പോരാട്ടത്തിൽ പ്രധാന പങ്കുവഹിച്ച മലയാളിയാണ് കെ കെ നായർ. ആരായിരുന്നു കെ കെ നായർ, അദ്ദേഹം അയോദ്ധ്യ പ്രസ്ഥാനത്തിൽ വഹിച്ച നിർണായക പങ്കെന്തായിരുന്നു. ചരിത്ര സത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന കെ.കെ നായരുടെ ജീവിതം പുസ്തക രൂപത്തിൽ വിപണിയിലെത്തി.
കെ കെ. നായർ വാഴ്ത്തപ്പെടാത്ത വീരപുത്രൻ എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യ ഒരു റിപ്പബ്ലിക്കായി മാറുന്നതിന് മുമ്പ് രാമജന്മഭൂമിയിൽ ഹിന്ദുക്കളുടെ ആരാധനയ്‌ക്കുള്ള മൗലികാവകാശം പുനഃസ്ഥാപിക്കുന്നതിൽ ഇദ്ദേഹം വഹിച്ച പങ്ക് എന്തായിരുന്നു. പോരാട്ടത്തിന്റെ സംഭവബഹുലമായ കഥയാണ് പുസ്തകം പ്രതിപാദിക്കുന്നത്.
ആലപ്പുഴ കൈനക്കരിയിലെ കർഷക കുടുംബത്തിൽ പിറന്ന കെ.കെ നായർ 1945 കാലത്താണ് ഫൈസാബാദിലെ (ഇന്നത്തെ അയോദ്ധ്യ)ജില്ലയുടെ മജിസ്‌ട്രേറ്റായി എത്തിയത്. 1949 ൽ വെള്ളക്കാരനും പിന്നീട് നെഹ്‌റുവും പൂട്ടിയിട്ട ക്ഷേത്രം ആരാധനയ്‌ക്കായി തുറന്ന് കൊടുക്കുന്നതിൻ അദ്ദേഹം സുപ്രധാന പങ്കാണ് വഹിച്ചത്. നെഹറുവിന്റെ കല്പകളെ നിരാകരിച്ച അദ്ദേഹം സ്വന്തം പദവി പോലും വലിച്ചെറിഞ്ഞാണ് അയോദ്ധ്യ പ്രസ്ഥാനത്തിന്റെ ഭാഗമായത്.
ടി കെ സുധാകരനാണ് പുസ്തകത്തിന്റെ സമ്പാദകൻ. ഇന്ത്യ ബുക്‌സ് കോഴിക്കോടാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. ചരിത്ര വിധി, നാൾ വഴി, ജീവ ചരിത്രം, മുഖാമുഖം എന്നിവയാണ് പ്രധാന ഉള്ളടക്കം. പോസ്റ്റേജടക്കം 130 രൂപയാണ് പുസ്തകത്തിന്റെ വില. പുസ്തകം ലഭിക്കാനായി ബന്ധപ്പെടേണ്ട നമ്പർ: 944739 4322