ടെഹ്റാൻ: ഇറാനിൽ നടന്ന ഇരട്ട സ്ഫോടനങ്ങളിൽ മരണം 100 കടന്നതായി റിപ്പോർട്ട്. മുൻ ഇറാൻ ജനറൽ ഖാസിം സൊലൈമാനിയുടെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സ്ഫോടനം. തെക്കുകിഴക്കൻ നഗരമായ കെർമാനിൽ സൊലൈമാനിയെ അടക്കം ചെയ്ത സെമിത്തേരിയിലാണ് സ്ഫോടനങ്ങളുണ്ടായത്.
ചരമവാർഷികത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തിരുന്നു. സ്ഫോടനങ്ങൾക്ക് ശേഷമുണ്ടായ തിക്കിലും തിരക്കിലും അകപ്പെട്ട് നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. സെമിത്തേരിയിലേക്ക് പോകുന്ന വഴിയിൽ സ്ഥാപിച്ചിരുന്ന ബോംബുകൾ റിമോട്ട് ഉപയോഗിച്ചാണ് പ്രവർത്തിപ്പിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനാണ് സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇറാഖിലെ വിമാനത്താവളത്തിൽ യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് സൊലൈമാനിയുടെ മരണം.