തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ അഞ്ച് വർഷമായി ഭവനവായ്പാ സബ്സിഡിയില്ല. പദ്ധതി ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി പുതിയ സോഫ്റ്റ്‌വെയർ തയാറാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സബ്സിഡി ലഭിക്കാതായത്. അഞ്ച് വർഷത്തിനിപ്പുറം സോഫ്റ്റ്‌വെയറും സബ്സിഡിയുമില്ലാത്ത അവസ്ഥയാണ്. സാമ്പത്തിക പ്രതിസന്ധിയും സർക്കാരിനെ പിന്നോട്ട് വലിക്കുന്നു.
ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന ക്രമത്തിൽ 3.25 ശതമാനം പലിശ സബ്സിഡിയാണ് സർക്കാർ ജീവനക്കാർക്ക് ലഭിച്ചിരുന്നത്. ശമ്പള അക്കൗണ്ടുള്ള ബാങ്കിലേക്ക് സർക്കാർ നേരിട്ട് പണം നൽകുന്നതാണ് പദ്ധതി. അടിസ്ഥാന ശമ്പളത്തിന്റെ 50 ഇരട്ടിയോ 20 ലക്ഷം രൂപയോ ആണ് സബ്സിഡി സ്കീമിൽ വായ്പയായി ബാങ്കിൽ നിന്ന് ലഭിക്കുക.