ധാക്ക : ഇന്ത്യ വിരുദ്ധരെ രാജ്യത്ത് നിലയുറപ്പിക്കാൻ അനുവദിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി മസൂദ് ബിൻ മോമൻ . ബംഗ്ലാദേശിൽ നാളെ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ വിജയം സുനിശ്ചിതമാണെന്നാണ് സൂചന . അതേസമയം മതമൗലികവാദികളായ ബിഎൻപിയും അതിന്റെ സഖ്യകക്ഷിയായ ജമാഅത്തെ ഇസ്ലാമിയും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിലാണ് അവിടെയുള്ള മതഭ്രാന്തന്മാരുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന വിദേശകാര്യ സെക്രട്ടറിയുടെ പ്രസ്താവന .ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തുടർച്ചയായി നാലാം തവണയാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. നാളത്തെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിന്റെ ഇന്ത്യയുമായുള്ള അടുപ്പത്തെക്കുറിച്ച് വിദേശകാര്യ സെക്രട്ടറി മസൂദ് ബിൻ മോമൻ പരാമർശിക്കുകയായിരുന്നു .
ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം 1971 മുതൽ തുടരുന്നുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഈ ബന്ധത്തിന്റെ അടിത്തറ വളരെ ശക്തമാണ്, അത് ഇന്ത്യയുടെ സൈനികരുടെ ത്യാഗത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 1971 മുതൽ, ബന്ധം ശക്തമായി തുടരുന്നു. ഈ അടുത്ത കാലത്തായി ഈ ബന്ധങ്ങൾക്ക് പല തലങ്ങളിൽ പുതിയ മാനങ്ങൾ വന്നിട്ടുണ്ടെന്ന് മസൂദ് ബിൻ മോമൻ പറഞ്ഞു.
ഭീകരവാദം ഏത് രൂപത്തിലായാലും സഹിഷ്ണുതയില്ലാത്ത നയത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉറച്ചുനിൽക്കുന്നുവെന്നും മോമൻ പറഞ്ഞു. ബംഗ്ലാദേശിന്റെ ഒരിഞ്ച് ഭൂമി പോലും നമ്മുടെ അയൽക്കാർക്കെതിരെ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.