അയോദ്ധ്യ: രാമകഥ ആഖ്യാനത്തിനൊരുങ്ങി അയോദ്ധ്യാ നഗരി. ഇന്ന് തുടങ്ങുന്ന രാമകഥ അടുത്ത മാര്‍ച്ച് 24 വരെ നീണ്ടു നിൽക്കും.വരുന്ന ഒരുമാസം അയോദ്ധ്യ രമകഥയാൽ മുഖരിതമാകും. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശത്തിൽ ഉത്തർ പ്രദേശ് സംസ്കാരിക വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാമകഥപാർക്കിലെ കുഭ്സുണ്ടി സ്റ്റേജിലാണ് ഉത്സവം നടക്കുന്നത്.
ആദ്യ ഏഴ് ദിവസത്തെ കഥപറയുന്നത് ചിന്മയാനന്ദ് ബാപ്പുവാണ്. ദശരഥാമഹാരാജാവിന്റെ ജീവിതത്തിൽ തുടങ്ങി സീതാ -രാമ പരിണയം വരെയുള്ള രാമജീവിതത്തിന്റെ അസുലഭ മുഹൂർത്തങ്ങൾ ഉൾക്കൊണ്ടതാണ് ചിന്മയാനന്ദ് ബാപ്പുവിന്റെ പാരായണം.തുടർന്നുള്ള 7 ദിവസങ്ങൾ കഥ വ്യാസാണ് പാരായണം ചെയ്യുക.തുടർന്നുള്ള ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖ പണ്ഡിതർ പാരായണം നടത്തും.ഓരോ കഥ സന്ദർഭങ്ങളും ജനങ്ങളെ ഭക്തിയുടെ നിർവൃതിയിലെത്തിക്കും.
ജനുവരി 22 നാണ് പ്രാണപ്രതിഷ്ഠ ചടങ്ങുകൾ. ആസുലഭ മുഹൂർത്തത്തിൽ ഒരോ ഭവനങ്ങളിലും ദീപാവലി തെളിയിക്കാൻ പ്രധാനമന്ത്രി ഡിസംബർ 30ന് അഭ്യർത്ഥിച്ചിരിന്നു. ഏറെ ആകാംശയോടെയാണ് രാജ്യത്തെ പൗരന്മാർ പ്രാണപ്രതിഷഠ ചടങ്ങുകൾക്കായികാത്തിരിക്കുന്നത് .