ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന പരാമർശങ്ങൾ ഉൾപ്പടെയുള്ള മൂന്ന് മാലിദ്വീപ് മന്ത്രിമാരുടെ പരാമർശം ഇന്ത്യയുടെ അന്തസ്സിനെ വെല്ലുവിളിക്കുന്നതാണെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് സബന്ധിച്ച് പ്രതികരിച്ചത്.
ഇത്തരമൊരു അപമാനം ഇന്ത്യ ഒരിക്കലും സഹിക്കില്ലെന്നും രാജ്യം മുഴുവൻ പ്രധാനമന്ത്രിക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കും ലക്ഷദ്വീപിനുമൊപ്പം നിന്നതിന് ഇന്ത്യയിലെ ജനങ്ങളോട് നന്ദി പറയുന്നു. നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം എല്ലാവരെയും സ്വീകരിക്കുക എന്നതാണ്. അവർ വരുമെങ്കിൽ, നമ്മുടെ സൗന്ദര്യത്തെ അഭിനന്ദിക്കുകയും അതിൽ സന്തോഷിക്കുകയും ചെയ്യുമെങ്കിൽ, നമുക്കും സന്തോഷമാണ്. അതിൽ എന്താണ് തെറ്റൊന്നുമില്ല മാലിദ്വീപുകാരെ ലക്ഷദ്വീപിലേക്ക് സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
മാലിദ്വീപ് മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷെരീഫ്, മഹ്‌സൂം മജീദ് എന്നിവർ ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതിന് തുടർന്നാണ് വിവാദം ആരംഭിച്ചത്. പ്രധാനമന്ത്രി തന്റെ ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്‌തതിന് ശേഷമായിരുന്നു. മാലി മന്ത്രിമാരുടെ അധിക്ഷേപം.