ഭോപ്പാൽ: പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് നടത്തിയ അക്ഷത് കലശ യാത്രയ്ക്ക് നേരെ കല്ലേറ്. സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. 24 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കലാപത്തിനും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലാണ് സംഭവം. പ്രദേശത്ത് നിരോധാനാജ്ഞ പ്രഖ്യാപിച്ചു.
സംഭവത്തിൽ ഇതുവരെ ഒൻപത് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രാണപ്രതിഷ്ഠയിലേക്ക് ക്ഷണിച്ച് കൊണ്ടുള്ള ഘോഷായാത്ര പോകുന്നതിനിടെ സംഘാടകരോട് പ്രദേശവാസികൾ തട്ടികയറുകയായിരുന്നു. തർക്കം കല്ലേറിൽ കലാശിക്കുകയായിരുന്നു. ആക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബിജെപി പ്രാദേശിക എംഎൽഎ അരുൺ ഭീമവാദ് പറഞ്ഞു.