ലളിത്പൂർ; സുന്ദരിയായ ഭാര്യാസഹോദരിയെ സ്വന്തമാക്കാൻ മകളെയും ഭാര്യയെയും അരുംകൊല ചെയ്ത യുവാവ് പിടിയിൽ. ലളിത്പൂരിൽ 22കാരിയായ യുവതിയും ഒരു വയസുള്ള മകളെയുമാണ് കൊലപ്പെടുത്തിയത്. ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ഇയാൾ മകളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. ശേഷം പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വീട്ടിൽ മോഷണമെന്ന് ചിത്രീകരിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിച്ചത്. നീരജ് കുശ്വാഹ(27) ആണ് പ്രതി. ഭാര്യ മനീഷയും (22) ഒരുവയസുകാരിയുമാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. മുഖംമൂടി ധാരികളായ ആറുപേർ പുലർച്ചെ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മകളെയും കൊലപ്പെടുത്തിയെന്നും തന്നെ അക്രമിച്ച് പണവും ആഭരണങ്ങളുമായി കടന്നുവെന്നുമാണ് ഇയാൾ സുഹൃത്തിനെ വിളിച്ചറിയിച്ചത്.
പിന്നാലെ ഇയാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എന്നാൽ പോലീസ് ഇയാളുടെ കഥ വിശ്വസിച്ചിരുന്നില്ല. ഇയാൾക്കെതിരെ അന്വേഷണം നടത്തിയ പോലീസ്, തെളിവുകൾ ശേഖരിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്.ഭാര്യ സുന്ദരിയാണ്.അവൾ ദിവസം മുഴുവനും റീൽസ് ഷൂട്ട് ചെയ്യും. സോഷ്യൽ മീഡിയയിൽ മറ്റുള്ളവരുമായി സംസാരിക്കും. ഇതെനിക്ക് ഇഷ്ടമായിരുന്നില്ല. അവളെ ഒഴിവാക്കി അവളുടെ സഹോദരിയെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹം.
ഇത് ഭാര്യ എതിർത്തതോടെയാണ് അവളെ അടിച്ചുകൊന്നത്. യുവാവ് പോലീസിന് മൊഴി നൽകി. കൃത്യത്തിന് പിന്നാലെയാണ് തലയ്‌ക്ക് സ്വയം പരിക്കേൽപ്പിച്ചത്. പണവും സ്വർണവും ടിവിക്ക് പിന്നിൽ ഒളിച്ചുവയ്‌ക്കുകയായിരുന്നു. അരുംകൊല മണിക്കൂറുകൾക്കുള്ളിൽ തെളിയിച്ച പോലീസ് സംഘത്തിന് ജില്ലാ പോലീസ് മേധാവി 25,000 രൂപ പരിതോഷികം നൽകി.
“>
Leave a Comment