ആദ്യ കാഴ്ചയിൽ നല്ല പയ്യൻ; ആരുമില്ലെന്ന് പറഞ്ഞതിനാൽ മറ്റൊന്നും അന്വേഷിച്ചില്ലെന്ന് സവാദിൻ്റെ ഭാര്യാപിതാവ്; മൊഴിയിൽ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യ കാഴ്ചയിൽ നല്ല പയ്യൻ; ആരുമില്ലെന്ന് പറഞ്ഞതിനാൽ മറ്റൊന്നും അന്വേഷിച്ചില്ലെന്ന് സവാദിന്റെ ഭാര്യാപിതാവ്; മൊഴിയിൽ പൊരുത്തക്കേടെന്ന് അന്വേഷണ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 12:24 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: കൈവെട്ട് കേസിൽ അറസ്റ്റിലായ പിഎഫ്ഐ ഭീകരൻ സവാദ് ഭാര്യയെയും ഭാര്യ വീട്ടുകാരെയും കബളിപ്പിച്ചാണ് വിവാഹതിനായതെന്ന് കുടുംബം. കണ്ണൂർ സ്വദേശി ഷാജഹാൻ എന്ന് പറഞ്ഞാണ് വിവാ​ഹം ചെയ്തതെന്ന് സവാദിന്റെ ഭാര്യാപിതാവ് പറഞ്ഞു. വിവാഹ സമയത്ത് പള്ളിയിൽ പറഞ്ഞ പേരും ഷാജഹാൻ എന്ന് തന്നെയാണെന്നും തനിക്ക് ആരുമില്ലെന്ന് പറഞ്ഞതിനാൽ കൂടുതൽ അന്വേഷണം നടത്തിയില്ലെന്നും പിതാവ് പറഞ്ഞു.

കൈവെട്ടുകേസിലെ പ്രതിയാണ് സവാദെന്ന് അറിഞ്ഞത് ടിവിയിൽ കണ്ടപ്പോൾ മാത്രമാണ്. 2016-ൽ കാസർകോട് കുഞ്ചത്തൂർ പള്ളിയിൽ വച്ചായിരുന്നു വിവാഹം. ഉള്ളാൾ ദർ​ഗയിൽ വച്ചാണ് സവാദിനെ പരിചയപ്പെടുന്നതെന്നും പിതാവ് പറഞ്ഞു. ആദ്യ കാഴ്ചയിൽ തന്നെ നല്ല പയ്യനെന്ന് തോന്നിയെന്നും ഇയാൾ പറഞ്ഞു. സവാദിന്റെ ഭാര്യപിതാവിന്റെ മൊഴിയിൽ പൊരുത്തക്കേടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

കണ്ണൂരിൽ വാടക വീട് എടുത്തത് ഭാര്യയുടെ തിരിച്ചറിയൽ രേഖകൾ ഉപയോ​ഗിച്ചാണ്. വിവാഹത്തിന് പിന്നാലെ തന്റെ തിരിച്ചറിയൽ രേഖകളൊന്നും തന്നെ മറ്റാരെയും കാണിക്കാനെ എവിടെയും സമർപ്പിക്കാനോ ഇയാൾ തയ്യാറായിരുന്നില്ലെന്നാണ് വിവരം. രണ്ടാമത്തെ കുട്ടിയുടെ ജനന വിവരങ്ങൾ അന്വേഷിച്ച് ആശാ പ്രവർത്തകർ എത്തിയെങ്കിലും എല്ലാം കാസർകോട് ആരോ​ഗ്യപ്രവർത്തകർക്ക് നൽകിയിട്ടുണ്ടെന്നായിരുന്നു സവാദിന്റെ മറുപടി. പിന്നീട് വിവരങ്ങൾ കൈമാറാൻ നിർബന്ധിതനാവുകയായിരുന്നു.

റിയാസ് എന്ന ആളാണ് സവാദിന് താമസിക്കാൻ വീടും ജോലിയും തരപ്പെടുത്തി കൊടുത്തതെന്ന് വ്യക്തമായതായി അന്വേഷണസംഘം പറ‍ഞ്ഞു. ഷമീർ എന്നയാളും സഹായം നൽകിയിട്ടുണ്ട്. ഇയാൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോയെന്നത് സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. സവാദ് എങ്ങനെയാണ് ഇത്രയും കാലം ഇവിടെ ഒളിവിൽ കഴിഞ്ഞതെന്നും ആരാണ് സഹായിച്ചതെന്നും എൻഐഎ സംഘം വിപുലമായി അന്വേഷിക്കുന്നുണ്ട്. പിഎഫ്ഐ, എസ്ഡിപിഐ നേതാര്രളുടെ അറിവോടെയാണ് ഇയാൾ ഒളിവുജീവിതം നയിച്ചതെന്ന് റിമാൻഡ് റിപ്പോർട്ടിൽ എൻഐഎ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ചുകാലങ്ങളായി വാടക വീടിന് സമീപത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന വീട്ടിലായിരുന്നു പണി. സവാദ് അയൽവാസികളുമായി അടുത്ത് ഇടപഴകിയിരുന്നില്ലെന്നും നാട് എവിടെ എന്ന ചോദ്യത്തിന് മലപ്പുറം തിരൂർ ആണെന്ന് പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുന്നതായിരുന്നു പതിവ്. അയൽവീടുകളിൽ പോവുകയോ മറ്റുള്ളവരെ വാടക വീട്ടിലേക്ക് ക്ഷണിക്കുകയോ ചെയ്തിരുന്നില്ല.
ഒരിടത്തും അധികനാൾ താമസിക്കുന്ന രീതി സവാദിന് ഉണ്ടായിരുന്നില്ല. ഏറ്റവുമൊടുവിൽ താമസിച്ചിരുന്ന ബേരത്ത് നിന്നും ഇയാൾ താമസം മാറ്റാൻ പ​ദ്ധതിയിട്ടിരുന്നു. ഇതിന് ഇടയിലാണ് ദേശീയ അന്വേഷണ ഏജൻസിയുടെ പിടിയിലാകുന്നത്. ബേരത്ത് വന്നതോടെയാണ് മരപ്പണി പഠിച്ചതെന്നാണ് വിവരം.

Tags: PFIKannurwifeSavad
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies