ജയ്പൂർ : അയോദ്ധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും ആളുകൾ അയോദ്ധ്യയിലെത്തുകയാണിപ്പോൾ . രാജസ്ഥാനിലെ കോട്പുത്ലിയിൽ നിന്നുള്ള പത്തുവയസ്സുകാരൻ ഹിമാൻഷു സൈനി അൽപ്പം വ്യത്യസ്തമായാണ് അയോദ്ധ്യയിലേക്ക് പോകുന്നത് . 704 കിലോമീറ്റർ ദൂരം റോളർ സ്കേറ്റിംഗിൽ സഞ്ചരിച്ചാണ് ഹിമാൻഷു അയോദ്ധ്യയിലെത്തുക.
യൂട്യൂബിലാണ് ഹിമാൻഷു അയോദ്ധ്യയിലെ ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞത് . തുടർന്ന് സ്കേറ്റിംഗിലൂടെ അയോദ്ധ്യയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു .ഹിമാൻഷുവിന്റെ അച്ഛൻ അശോക് സൈനിയും സഹോദരനും കാറിൽ ഹിമാൻഷുവിനെ പിന്തുടരും .
അയോദ്ധ്യയിലേക്കുള്ള മുഴുവൻ ദൂരവും റോളർ സ്കേറ്റിംഗിലൂടെ പോകുമെന്ന് ഹിമാൻഷു പറഞ്ഞു. ഈ യാത്ര പൂർത്തിയാക്കാൻ ശ്രീരാമന്റെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും ഹിമാൻഷു പറയുന്നു. ഹിമാൻഷുവിന്റെ നഗരം യാത്രയിൽ ആളുകൾ ആശംസകൾ നേരുകയും ജയ് ശ്രീറാം വിളിച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നുണ്ട് . യാത്രയ്ക്കിടയിൽ രാത്രി വിശ്രമം ഉണ്ടാകും, ഹിമാൻഷു പകൽ മുഴുവൻ സ്കേറ്റിംഗ് നടത്തും. ജനുവരി 16ന് ഹിമാൻഷു അയോദ്ധ്യയിലെത്തും.