മൊഹാലി: ഇന്ത്യ– അഫ്ഗാനിസ്ഥാൻ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ശിവം ദുബെയുടെ അർദ്ധ സെഞ്ച്വറി കരുത്തിൽ ഇന്ത്യക്ക് വിജയം. ടോസ് വിജയിച്ച ഇന്ത്യ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ അഫ്ഗാനിസ്ഥാനെ 158 റൺസിനാണ് ഇന്ത്യ തളച്ചത്. 4 വിക്കറ്റ് നഷ്ടത്തില്ർ ഇന്ത്യ 17-ാം ഓവറിൽ 159 റൺസെടുത്തു. രണ്ടാം ഇന്നിംഗ്സിൽ ഓപ്പണിംഗ് ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്‌ക്ക് നഷ്ടമായി. പിന്നാലെ 12 പന്തിൽ നിന്നും 23 റൺസെടുത്ത ഗിൽ പാകിയ അടിത്തറയിൽ തിലക് വർമ്മയും ശിവം ദുബെയും ചേർന്ന് ഇന്ത്യൻ സ്കോർ നില 78-ലേക്ക് ഉയർത്തി. അസ്മത്തുള്ള തിലക് വർമ്മയെ ഗുൽബാദിനിന്റെ കൈകളിലെത്തിച്ച് പുറത്താക്കി. 22 പന്തിൽ നിന്നും 26 റൺസാണ് തില്ക് വർമ്മയുടെ നേട്ടം. ഇതോടെ ഇന്ത്യ സ്ക്കോർ നിര ഉയർത്തി. ഒൻപത് പന്തിൽ 16 റൺസുമായി റിങ്കു സംഗും, 40 പന്തിൽ നിന്നും 60 റൺസുമായി ശിവം ദുബെ പുറത്താകാതെ നിന്നു. ഇന്ത്യയ്‌ക്കായി മുകേഷ് കുമാർ, അക്സർ പട്ടേൽ എന്നിവർ രണ്ടു വിക്കറ്റു വീതവും ശിവം ദുബെ ഒരു വിക്കറ്റും വീഴ്‌ത്തി.
ഓപ്പണർമാരായ റഹ്മനുള്ള ഗുർബാസും ഇബ്രാഹിം സദ്രാനും ചേർന്നൊരുക്കിയത് ഭേദപ്പെട്ട തുടക്കമായിരുന്നു. 27 പന്തിൽ 42 റൺസെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന്റെ ടോപ് സ്കോറർ. 7.6 ഓവറിൽ ആദ്യ വിക്കറ്റ് വീഴുമ്പോൾ അഫ്ഗാൻ സ്കോർ 50 എത്തിയിരുന്നു. 28 പന്തിൽ 23 റൺസെടുത്ത റഹ്മനുള്ളയെ അക്സർ പട്ടേലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയാണ് പുറത്താക്കിയത്. തൊട്ടടുത്ത് ഓവറിൽ ഇബ്രാഹിമിനെ ശിവം ദുബെ രോഹിത് ശർമ്മയുടെ കൈകളിലെത്തിച്ചു. സ്കോർ ബോർഡിൽ 57 തികച്ച് നാലാമൻ റഹ്മത് ഷാ പുറത്തായതോടെ അഫ്ഗാൻ നിര അങ്കലാപ്പിലായി. പിന്നാലെയെത്തിയ അസ്മത്തുള്ള ഒമർസായിക്കൊപ്പം മുഹമ്മദ് നബി മത്സരം ഏറ്റെടുത്തതോടെ നാലാം വിക്കറ്റിൽ അഫ്ഗാൻ സ്ക്കോർ 68-ൽ എത്തി. 17-ാം ഓവറിൽ നബിയും ഒമർസായിയും പുറത്താക്കുമ്പോൾ അഫ്ഗാൻ 150 കടന്നിട്ടില്ല. പിന്നീട് ക്രീസിൽ ഒന്നിച്ച നജീബുള്ള സദ്‌റാനും കരീം ജനാതുമാണ് അഫ്ഗാനെ 150 കടത്തിയത്.