പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയ്‌ക്ക് 45 ടൺ ലഡു നിർമ്മിച്ച് വാരാണസിയിലെ വ്യാപാരികൾ. ശുദ്ധമായ നെയ്യിലാണ് ശ്രീരാമഭഗവാന് ലഡു തയ്യാറാക്കുന്നത്. ജനുവരി ആറ് മുതൽ നിർമ്മാണം ആരംഭിച്ചെന്നും 21-ഓടെ ഇത് പൂർത്തിയാകുമെന്നും 22-ന് അയോദ്ധ്യയിലെത്തിക്കുമെന്നും വ്യാപാരികൾ പറഞ്ഞു. വാരാണാസിക്ക് പുറമേ ഗുജറാത്തിലെ മറ്റ് നഗരങ്ങളിൽ നിന്നുള്ള ബേക്കറി വ്യാപാരികളും ലഡു നിർമ്മാണത്തിലേർപ്പെട്ടിട്ടുണ്ട്. പ്രതിദിനം 1,200 ലഡുവാണ് ഇവർ നിർമ്മിക്കുന്നത്.
ഇതിന് പുറമേ ഭഗവാന് നേദിക്കാനായി നാഗാപൂരിൽ നിന്ന് 7,000 കിലോ ഭാരമുള്ള രാം ഹൽവ, മഥുരയിൽ നിന്ന് 200 കിലോഗ്രാം ലഡുവുമെത്തും. രാമക്ഷേത്രത്തിലേക്ക് വൈവിധ്യമാർന്ന വസ്തുക്കളാണ് കാണിക്കയായി ഭക്തർ സമർപ്പിച്ചത്. സൂറത്തിൽ നിന്ന് . ശ്രീരാമൻ, സീതാദേവി, രാമക്ഷേത്രം തുടങ്ങിയവയുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്ത സാരിയും രാമക്ഷേത്രത്തിന്റെ ആകൃതിയിലുള്ള വജ്ര നെക്ലേസും എത്തും.