എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡിയുടെ കൈവശമുള്ള രേഖകൾ ക്രൈംബ്രാഞ്ചിന് നൽകില്ല. ഇഡിയുടെ കൈവശമുള്ള രേഖകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയാണ് കലൂർ പിഎംഎൽഎ കോടതി തള്ളിയത്.
അന്വേഷണ വിവരങ്ങളും, പിടിച്ചെടുത്ത രേഖകളും മറ്റൊരു ഏജൻസിക്ക് കൈമാറാനാകില്ലെന്ന ഇഡിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അതേസമയം കേസിലെ മുഖ്യപ്രതി പിപി കിരണിനെതിരെ വീണ്ടും കേസെടുത്തു. 3.5 കോടി രൂപ തട്ടിയെന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരാതിയിലാണ് കേസ്.