ഓസ്‌ട്രേലിയൻ ഓപ്പണിൽ ലോക 27-ാം നമ്പർ താരത്തെ അട്ടിമറിച്ച് ഇന്ത്യയുടെ സുമിത് നഗാൽ രണ്ടാം റൗണ്ടിലേക്ക് പ്രവേശിച്ചു. അലക്‌സാണ്ടർ ബബ്ലിക്കിനെയാണ് സുമിത് നഗാൽ തോൽപ്പിച്ചത്. ആദ്യ രണ്ട് സെറ്റുകളിൽ എതിരാളിയെ കീഴടക്കിയ നഗാലിന് മൂന്നാം റൗണ്ടിൽ ബബ്ലിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. എന്നാൽ നഗാൽ വിജയം കൈപ്പടിയിലൊതുക്കുകയായിരുന്നു. സ്‌കോർ 6-4, 6-2, 7-6.
ഓസ്‌ട്രേലിയൻ ഓപ്പൺ ചരിത്രത്തിൽ 1989ന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ സീഡ് ചെയ്യപ്പെട്ട താരത്തെ തോൽപ്പിക്കുന്നത്. നേരത്തെ രമേശ് കൃഷ്ണൻ മൂന്നാം റൗണ്ടിലേക്ക് അഞ്ച് തവണ യോഗ്യത നേടിയിരുന്നു. 1983, 1984, 1987, 1988, 1989 വർഷങ്ങളിലായിരുന്നു അത്. 1989-ൽ രണ്ടാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരമായ മാറ്റ്‌സ് വിലാൻഡറെ രമേശ് കൃഷ്ണൻ പരാജയപ്പെടുത്തിയിരുന്നു. വിജയ് അമൃതരാജ്, ലിയാണ്ടർ പേസ്, സോംദേവ് ദേവ്വർമ്മൻ എന്നിവരാണ് മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പ്രവേശിച്ച മറ്റുതാരങ്ങൾ.