പെൺസുഹൃത്തിന്റെ 14-കാരിയായ മകളെ പീഡിപ്പിച്ച് പങ്കാളി പിടിയിൽ. ഡൽഹി ബുറാരി പ്രദേശത്താണ് 29-കാരിയുടെ മകൾ അതിക്രമത്തിനിരയായത്. ഗാസിയബാദ് സ്വദേശിയായ അങ്കിത് യാദവ് പിടിയിലായി. ബസ് ഡ്രൈവറായ കരാർ ജീവനക്കാരനാണ് ഇയാൾ. എട്ടുവർഷമായി അതിജീവിതയുടെ അമ്മയ്‌ക്കൊപ്പമാണ് ഇയാൾ താമസിക്കുന്നത്. ഈ ബന്ധത്തിൽ ഇവർക്കൊരു മകനും കൂടിയുണ്ട്.
കഴിഞ്ഞ വർഷം ജൂലായിലാണ് കുട്ടി പീഡനത്തിരയാകുന്നത്. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നപ്പോഴായിരുന്നു പീഡനം. ഇക്കാര്യം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പീഡനം പല തവണ തുടരുകയും ചെയ്തു. മാതാവാണ് പീഡന വിവരം പോലീസിനെ അറിയിച്ചത്. കുട്ടിയുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കി. പോക്സോക്കൊപ്പം 376, 506 എന്നീ വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതിയിപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.