മുബൈ: അയോധ്യയിലെ പ്രതിഷ്ഠാ ദിനത്തിൽ പൊതുഅവധി നൽകിയ മഹാരാഷ്‌ട്രാ സർക്കാരിന്റെ തീരുമാനത്തിനെതിരായ ഹർജി തള്ളി ബോംബെ ഹൈക്കോടതി. 4 നിയമവിദ്യാർഥികൾ നൽകിയ ഹർജിയാണ് അതിരൂക്ഷ വിമർശനത്തോടെ കോടതി തള്ളിയത്. ഹർജി രാഷ്‌ട്രീയ പ്രേരിതവും പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നും കോടതി നീരിക്ഷിച്ചു.
നിയമ വിദ്യാർഥികൾ തന്നെ ഭാവനയിലെ ബാലിശമായ വാദങ്ങളുമായി എത്തുന്നത് ജുഡീഷ്യൽ ബോധത്തെ തന്നെ ഞെട്ടിക്കുന്നതാണ്. സംസ്ഥാന സർക്കാരുകൾക്ക് പൊതുഅവധി പ്രഖ്യാപിക്കാൻ അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വദം. മതപരമായ ആഘോഷങ്ങളല്ലാതെ ക്ഷേത്രം തുറക്കുന്നതിന് അവധി നൽകുന്നത് മതേതരത്വത്തിന് എതിരെന്നും വാദിച്ചു. എന്നാൽ 1968ലെ നോട്ടിഫിക്കേഷൻ പ്രകാരം സംസ്ഥാന സർക്കാരിനും അവധി നൽകാൻ അധികാരമുണ്ടെന്ന് എജി സർക്കാരിനായി വാദിച്ചു. പ്രതിഷ്ഠാദിനത്തിലെ അവധി മതേതരത്വത്തെ ബാധിക്കില്ലെന്നും എജി ചൂണ്ടിക്കാട്ടി.