താനെ: ഡോബിവിലിയിലും താക്കുർലിയിലും കല്യാണിലും അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകൻ ബാലകൃഷ്ണൻ(61) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്നലെ രാത്രിയായിരുന്നു അന്ത്യം. കേരളത്തിൽ കണ്ണൂർ ജില്ലയിലെ ചെറുകുന്ന് സ്വദേശിയായ ബാലകൃഷ്ണൻ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ 2 വർഷമായി ടിട്ട്വാലയിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നുത്. ഇന്ന് ഉച്ചയോട് സംസ്കാരം കൂടി നടന്നു.
ബാലകൃഷ്ണന്റെ ആകസ്മികമായ വേർപാടിൽ കേരളീയസമാജം ഡോംബിവ്‌ലി അഗാധമായ ദുഃഖം രേഖപ്പെടുത്തി.കേരളീയസമാജമടക്കം ഡോംബിവ്‌ലിയിലെ വിവിധ മലയാളി സാംസ്ക്കാരിക സംഘടനകളിൽ സജീവമായി നിസ്വാർത്ഥതയോടെ പ്രവർത്തിച്ചു വന്നിരുന്ന
ബാലകൃഷ്ണന്റെ വിയോഗം സാമൂഹീകമേഖലയിൽ കനത്ത നഷ്ട്ടമാണ് സംഭവിച്ചതെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഡോംബിവ്‌ലി കേരളീയസമാജം അറിയിച്ചു. വലിയ ഒരു മനുഷ്യ സ്നേഹിയെയാണ് നഷ്ടപ്പെട്ടതെന്നും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനായി എന്നും അദ്ദേഹം മുന്നിൽ ഉണ്ടായിരുന്നതായും പൊതുപ്രവർത്തകൻ രമേഷ് വാസു പറഞ്ഞു.
ഭാര്യ : എൽസി മകൾ: സാന്ദ്ര മകൻ: സോഹൻ