ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് 1.10 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ. എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നുമുണ്ടായ തുടർച്ചയായ നിയമ ലംഘനങ്ങളും സുരക്ഷാ വിഴ്ചയും വിലയിരുത്തിയാണ് ഡിജിസിഎ പിഴ ചുമത്തിയത്. അടുത്തിടെ ഇൻഡിഗോ കമ്പനിയിൽ നിന്നും ഡിജിസിഎ 1.20 കോടി രൂപയുടെ പിഴ ഈടാക്കിയിരുന്നു.
ഇൻഡിഗോ വിമാനത്തിലെ ടർമാക്കിൽ നിന്നും യാത്രാക്കാരൻ പുറത്തിറങ്ങുകയും ഭക്ഷണം കഴിച്ചതിന്റെയും ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെതിരെ പ്രതികരിച്ച് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തിയിരുന്നു. ഇത്തരം പ്രവണതകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും നിരവധി സുരക്ഷാ വീഴ്ചകളും നിയമ ലംഘനങ്ങളുമാണ് വിമാന കമ്പനികളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ എയർ ഇന്ത്യയുടെ ഭാഗത്തു നിന്നും വന്ന സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ കമ്പനിക്ക് ഡിസിജിഎ പിഴ ചുമത്തിരിക്കുന്നത്.