ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ആംആദ്മി പാർട്ടി നേതാവുമായി ഹർമോഹൻ ധവാൻ അന്തരിച്ചു. 83 വയസായിരുന്നു. ഏറെ നാളത്തെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുൻ ചണ്ഡീഗഡ് എംപിയായിരുന്നു.
കോൺഗ്രസ് മുൻ എംപി പവൻ കുമാർ ബൻസാൽ, ബിജെപി മുൻ എംപി സത്യപാൽ ജെയിൻ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ ധവാന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. മന്ത്രി എന്ന നിലയിലും എംപി എന്ന നിലയിലും അദ്ദേഹം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചുവെന്ന് പവൻ കുമാർ പറഞ്ഞു.
1989-ൽ ചണ്ഡീഗഡ് എംപിയായി തിരഞ്ഞെടുക്കപ്പെട്ട ധവാൻ ചന്ദ്രശേഖർ സർക്കാരിലെ വ്യോമയാന മന്ത്രിയായി സേവനമനുഷ്ഠിച്ചു.