രാജ്യം പരാമധികാരമായതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തിനും 75 വയസ് തികയുകയാണ്. രാമരാജ്യം ഭരണഘടനയ്ക്ക് മാർഗദീപമായിരുന്നുവെന്നും ഭരണഘടന ശിൽപികൾക്ക് പ്രചോദനമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ജീവനുള്ള രേഖ’ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യൻ ഭരണഘടന വളരെയധികം ചിന്തകൾക്കും ചർച്ചകൾക്കുമൊടുവിലാണ് ഭരണഘടന എഴുതിച്ചേർക്കപ്പെട്ടതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പ്രതിമാസ റോഡിയോ പ്രക്ഷേപണ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങളെ കുറിച്ചാണ് ഭരണഘടനയുടെ ആദ്യ പതിപ്പിൽ മൂന്നാം അദ്ധ്യായം ചർച്ച ചെയ്യുന്നത്. രസകരമെന്ന് പറയട്ടേ, ഭരണഘടനാ ശിൽപികൾ മൂന്നാം അദ്ധ്യായം ആരംഭിക്കുന്നത് ഭഗവാൻ ശ്രീരാമചന്ദ്ര പ്രഭുവിന്റെയും സീതാ ദേവിയുടെയും ലക്ഷമണന്റെയും ചിത്രങ്ങളോടെയാണ്. രാമരാജ്യം ഭരണഘടന ശിൽപികൾക്ക് മാർഗദീപമായിരുന്നു എന്ന് തെളിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇക്കാരണത്താലാണ് ജനുവരി 22-ന് അയോദ്ധ്യയിൽ ദേശ ദേവന്റെ രാമ മന്ദിരം ഉയർന്നത്. കോടിക്കണക്കിന് ജനങ്ങളാണ് അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയ്‌ക്കെത്തിയത്. എല്ലാവരുടെയും മനസ് ഒന്നാണ്, എല്ലാവരുടെയും ഭക്തിയൊന്നാണ്, എല്ലാവരുടെയും വാക്കുകളിൽ രാമഭഗവാൻ ഉണ്ട്, എല്ലാവരുടെയും ഹൃദയത്തിൽ ഭഗവാൻ കുടിക്കൊള്ളുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.