ആറ് വർഷം തുടർച്ചയായ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ കേന്ദ്ര ധനമന്ത്രിയെന്ന അപൂർവ്വ ബഹുമതി നിർമ്മലാ സീതാരാമന് സ്വന്തം. പരമ്പരാഗത ബ്രീഫ്കേസിൽ നിന്ന് ‘മെയ്ഡ് ഇൻ ഇന്ത്യ’ ടാബ്ലെറ്റിലേക്കുള്ള മാറ്റം രാജ്യത്തിന്റെ മൊത്തത്തിലുള്ള മാറ്റത്തിന്റെ അളവുകോലാണ്.
2021-ലാണ് പരമ്പരാഗത രീതി ഉപേക്ഷിച്ച് പേപ്പർലെസ് ഫോർമാറ്റിലേക്ക് ബജറ്റ് അവതരണം മാറിയത്.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഇന്ത്യയുടെ യൂണിയൻ ബജറ്റിന്റെ പരിണാമം അറിയാം..
1. 1860-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയുടെ ആദ്യ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത് സാമ്പത്തിക ശാസ്ത്രജ്ഞനായ ജെയിംസ് വിൽസണായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പ്രതിനിധിയാണ് അവതരണം.
2. 1947-ൽ ആ കെ ഷൺമുഖം ചെട്ടി ഇന്ത്യയുടെ ആദ്യ ഇടക്കാല ബജറ്റ് അവതരിപ്പിച്ചു. ഭക്ഷ്യധാന്യ ദൗർലഭ്യം, വർദ്ധിച്ചുവരുന്ന ഇറക്കുമതി, പണപ്പെരുപ്പം തുടങ്ങിയ പ്രശ്നങ്ങളാണ് അന്ന് ബജറ്റ് പ്രസംഗത്തിൽ ഉയർന്നു കേട്ടത്.
3. കൊളോണിയൽ പാരമ്പര്യം ഉപേക്ഷിച്ചു കൊണ്ട് 2001-ൽ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിൻഹ ബജറ്റിന്റെ പ്രഖ്യാപന സമയം വൈകുന്നേരം 5 മണിയിൽ നിന്ന് രാവിലെ 11 ലേക്ക് മാറ്റി.
4. 2016 വരെ ഫെബ്രുവരി അവസാന പ്രവൃത്തി ദിനത്തിലായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്.
5. 2019-ൽ നിർമ്മലാ സീതാരാമൻ പരമ്പരാഗത ബ്രീഫ്‌കേസിന് പകരം ‘ബാഹി ഖാത’യെന്ന തുകൽ സഞ്ചിയിലാണ് ബജറ്റ് പ്രസംഗം പാർലമെന്റിലേക്ക് കൊണ്ടവന്നത്.
6. 2021 ൽ പേപ്പർ രഹിത ബജറ്റിലേക്കുള്ള സുപ്രധാന മാറ്റത്തിനും രാജ്യം സാക്ഷ്യം വഹിച്ചു. മെയ്ഡ് ഇൻ ഇന്ത്യ ടാബാണ് ബജറ്റ് പ്രസംഗത്തിന് ഉപയോഗിച്ചത്. ഡിജിറ്റൽ ഇന്ത്യയുടെയും മേക്ക് ഇൻ ഇന്ത്യയുടെയും സുപ്രധാന നേട്ടമായി ഇത് വിലയിരുത്തുന്നു.
7. 2020ലെ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തി ധനമന്ത്രി നിർമ്മല സീതാരാമൻ ചരിത്രത്തിൽ ഇടം പിടിച്ചു. രണ്ട് മണിക്കൂറും 42 മിനിറ്റും നീണ്ടു നിൽക്കുന്നതായിരുന്നു പ്രസ്തുത പ്രസംഗം.
8 1950ൽ ധനമന്ത്രി ജോൺ മത്തായിയുടെ കാലത്ത് കേന്ദ്ര ബജറ്റ് ചോർന്നത് വലിയ വിവദത്തിലേക്കാണ് വഴിവെച്ചത്.
9. 1980 ന് ശേഷം ബജറ്റ് അച്ചടി രാഷ്‌ട്രപതി ഭവനിൽ നിന്ന് മിന്റോ റോഡിലേക്ക് മാറ്റി.
10. 1955-56 ലാണ് ബജറ്റുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും അച്ചടിക്കാൻ തുടങ്ങിയത്.