ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നാളെ ഏകീകൃത സിവിൽ കോഡിന്റെ കരട് മന്ത്രിസഭയിൽ അവതരിപ്പിക്കും. യുസിസിയുടെ കരട് ഇന്ന് സർക്കാർ നിയോഗിച്ച സമിതി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് സമർപ്പിച്ചിരുന്നു. കരടിന്മേലുള്ള ചർച്ചകൾ നാളെ നടക്കും പിന്നാലെ നിയമനിർമ്മാണം നടത്താനായി നിയമസഭയിൽ അവതരിപ്പിക്കും. ഇതിനായി ഫെബ്രുവരി 5 മുതൽ 8 വരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിട്ടുണ്ട്.
2022 ൽ സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾക്ക് നൽകിയ ഉറപ്പാണ് ഇതിലൂടെ പാലിക്കപ്പെടുന്നതെന്നും ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണെന്നുമായിരുന്നു ഇതിന് പിന്നാലെ, ധാമി പറഞ്ഞത്. തുടർച്ചയായി രണ്ടാം തവണയും അധികാരത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ യോഗത്തിൽ തന്നെ യുസിസിയുടെ കരട് തയ്യാറാക്കാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ തന്റെ മന്ത്രിസഭ തീരുമാനിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ ഒരു ഏകീകൃത വിവാഹം, വിവാഹമോചനം, ഭൂമി, സ്വത്ത്, അനന്തരാവകാശ നിയമങ്ങൾ എന്നിവയാണ് യുസിസി ലക്ഷ്യം വയക്കുന്നത്. ഇത് നടപ്പാക്കിയാൽ, പോർച്ചുഗീസ് ഭരണകാലം മുതൽ ഗോവയിൽ പ്രവർത്തിക്കുന്ന യുസിസി സ്വാതന്ത്ര്യത്തിനു ശേഷം സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.