നടിയും മോഡലുമായ പൂനം പാണ്ഡയുടെ മരണ വാർത്ത കബളിപ്പിക്കലെന്ന് ലൈവിൽ നടി തന്നെ വ്യക്തമാക്കി. സെർവിക്കൽ കാൻസറിന്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് ഇത്തരത്തിൽ വ്യാജ പ്രചരണം നടത്തിയതെന്നാണ് വിശദീകരണം. ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് നടി വ്യാജ വാർത്തയിൽ വിശദീകരണവുമായി രംഗെത്തിയത്. നേരത്തെ ഇവരുടെ മുൻ ഭർത്താവ് സാം ബോംബേയും നടിയുടെ മരണ വാർത്ത തട്ടിപ്പായിരിക്കുമെന്ന് പറഞ്ഞു രംഗത്തുവന്നിരുന്നു. അതേസമയം നടിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് നടി മരണം വ്യാജമായി ചിത്രീകരിച്ചതെന്നാണ് സോഷ്യൽ മീഡിയയുടെ വിമർശനം.
നടിയുടെ ബോഡിഗാർഡ് താരത്തിന്റെ മരണം സത്യമായിരിക്കില്ലെന്ന് പറഞ്ഞ് രംഗത്തുവന്നിരുന്നു. മുംബൈയിലെ ഫിനിക്സ് മാളിൽ ജനുവരി 31ന് ഒരു ഫോട്ടോഷൂട്ട് നടന്നിരുന്നവെന്നും അന്ന് നടിക്ക് ഒരു ബുദ്ധിമുട്ടുകളുമുണ്ടായിരുന്നില്ലെന്നാണ് അമിൻ ഖാൻ പറഞ്ഞത്. എന്നാൽ കമാൽ ആർ ഖാനടക്കം നടിയുടെ മരണ വിവരം തള്ളി. ആളുകളെ കബളിപ്പിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും പറഞ്ഞിരുന്നു. വിയോഗം സ്ഥിരീകരിച്ച നടിയുടെ സഹോദരിയുടെ കുടുംബവും ഫോൺ സ്വിച്ച്ഡ് ഓഫ് ചെയ്തതും. ഒളിവിൽ പോയതും ദുരൂഹത വർദ്ധിപ്പിച്ചിരുന്നു. നടിയുടെ മാനേജർ അവരുടെ സഹോദരിയുമായി സംസാരിച്ച ശേഷമാണ് കഴിഞ്ഞ ദിവസം മരണ വാർത്ത പുറത്തുവിട്ടത്.
View this post on Instagram
“>
View this post on Instagram
Cheap publicity stunt#PoonamPandey#PoonamPandeyDeath #poonampandeyhot#PoonamPande#poonampandaypic.twitter.com/8UVkTvvry4
— Surekha (@Surekha65668296) February 3, 2024
“>