ന്യൂഡൽഹി: രാജ്യത്തെ ജനതയുടെ ജീവിതത്തിൽ സമാധാനവും സന്തോഷവും നിറയ്‌ക്കാനായി ആഹ്വാനം ചെയ്ത ആചാര്യൻ എസ്എൻ ഗോയങ്കയുടെ പരിശ്രമങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ് എൻ ഗോയങ്കയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പരിപാടിയിൽ സംസാരിച്ചത്.
പ്രചാരണങ്ങൾ കൊണ്ടുള്ള പ്രയോജനം ഭാവിതലമുറയ്‌ക്കും ഉതകുന്നതായിരിക്കണമെന്നത് ഗോയങ്കയുടെ സ്വപ്‌നമായിരുന്നു. ഇത് ലക്ഷ്യമാക്കിയാണ് അദ്ദേഹം അറിവ് വളർത്തിയെടുത്തതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിന് പുറമെ വിപാസനയെക്കുറിച്ചും പ്രധാനമന്ത്രി പരാമർശിച്ചു. വിപാസനയെന്നത് ആത്മാവിലേക്കുള്ള യാത്രയാണ്. നമുക്ക് നമ്മിലേക്ക് ആഴ്ന്നിറങ്ങുന്നതിനുള്ള വഴിയാണ്. ആധുനിക ശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളും ലോകത്തിന് മുന്നിൽ അവതരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തൊഴിൽ-ജീവിത രീതികളും, ജീവിത ശൈലികളും, മറ്റ് പ്രശ്‌നങ്ങളും മൂലം ഇന്നത്തെ തലമുറ കൂടുതൽ സമ്മർദ്ദം അനുഭവിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വിപാസന അഭ്യസിക്കുന്നത് യുവതലമുറയ്‌ക്ക് ഗുണകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.