റാഞ്ചി: വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ ഇഡി കസ്റ്റഡിയിൽ നിന്നുമെത്തി ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ. വോട്ടെടുപ്പിൽ പങ്കെടുക്കണമെന്ന ഹേമന്ത് സോറന്റെ ആവശ്യം കോടതി അംഗീകരിച്ചതിനെ തുടർന്നാണ് ഝാർഖണ്ഡ് മുക്തിമോർച്ച എക്സിക്യൂട്ടീവ് പ്രസിഡന്റ് കൂടിയ സോറൻ നിയമസഭയിലെത്തിയത്. പുതിയ മുഖ്യമന്ത്രി ചംപൈ സോറൻ നയിക്കുന്ന സർക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കുന്നതിനായി എല്ലാ ജെഎംഎം അംഗങ്ങളും സഭയിൽ എത്തിയിട്ടുണ്ട്. വിശ്വാസപ്രമേയത്തിന് മുന്നോടിയായി ഗവർണർ സി.പി രാധാകൃഷ്ണൻ സഭയെ അഭിസംബോധന ചെയ്തു.
#WATCH | Former Jharkhand CM Hemant Soren enters State Assembly in Ranchi to participate in the floor test of CM Champai Soren-led government to prove their majority. pic.twitter.com/L0tAqri0LN
— ANI (@ANI) February 5, 2024
സംസ്ഥാനത്തെ നിയമസഭയിൽ 29 അംഗങ്ങളാണ് ജെഎംഎമ്മിനുള്ളത്. സഖ്യകക്ഷിയായ കോൺഗ്രസിന് 17ഉം ആർജെഡിക്കും സിപിഐ (എംഎൽ)യ്‌ക്കും ഓരോ സീറ്റ് വീതവും 81 അംഗ നിയമസഭയിലുണ്ട്. 43 പേരുടെ പിന്തുണയോടെ ചംപൈ സോറൻ സർക്കാരിന് വോട്ടെടുപ്പിൽ വിജയിക്കാനാകുമെന്നാണ് ജെഎംഎം പ്രതീക്ഷിക്കുന്നത്.
#WATCH | Jharkhand CM Champai Soren arrives at the State Assembly in Ranchi to participate in the floor test of his government to prove majority. pic.twitter.com/pOKtS2Rcxp
— ANI (@ANI) February 5, 2024
ഝാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറൻ ഖനന കുംഭകോണ കേസിൽ ഇഡിയുടെ അറസ്റ്റിലായതിനെ തുടർന്നാണ് സംസ്ഥാനത്ത് രാഷ്‌ട്രീയ-ഭരണ പ്രതിസന്ധി ഉടലെടുത്തത്. അന്വേഷണ ഏജൻസിയുടെ ചോദ്യം ചെയ്യലിനൊടുവിൽ സോറൻ അറസ്റ്റിലായതോടെ പുതിയ മുഖ്യമന്ത്രിയായി ചംപൈ സോറനെ തിരഞ്ഞെടുക്കുകയായിരുന്നു ജെഎംഎം. ഇതിന് പിന്നാലെയാണ് സർക്കാരിന് നിയമസഭയിൽ വിശ്വാസം തെളിയിക്കേണ്ടി വന്നിരിക്കുന്നത്.