പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പുതിയ ചെയർമാനായി സെയ്ദ് മുഹ്സിൻ റാസ നഖ്വിയെ തിരഞ്ഞെടുത്തു. സാക്ക അഷ്റഫിനെ പുറത്താക്കിയാണ് വെറ്ററൻ അഡ്മിനിസ്ട്രേറ്ററെ ചെയർമാന്റെ കസേരയിൽ ഇരുത്തുന്നത്. ലാഹോറിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പ്രത്യേക മീറ്റിംഗ് വിളിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മൂന്നുവർഷത്തെ കാലയളവിലാണ് പുതിയ നിയമനം.
പാകിസ്താനിലെ മീഡിയ ഭീമനാണ് 45-കാരനായ നഖ്വി. പിസിബിയുടെ 37-ാമത്തെ പൂർണസമയ ചെർമാനാണ് സെയ്ദ് മുഹ്സിൻ പാകിസ്താനിലെ പഞ്ചാബിന്റെ കാവൽ മുഖ്യമന്ത്രിയാണ്. അവസാനത്തെ പൂർണസമയ ചെയർമാനായിരുന്ന റമീസ് രാജയെ രാഷ്‌ട്രീയ ഇടപെടലിനെ തുടർന്ന് പുറത്താക്കിയിരുന്നു. പിന്നീട് നജാം സേത്തിയും സാക്ക അഷ്റഫും ചുമതല വഹിച്ചെങ്കിലും അഷ്റഫിനെ ജനുവരിയിൽ പുറത്താക്കിയിരുന്നു.