തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎല്ലും തമ്മിലുള്ള ദുരൂഹ ഇടപാടിൽ എസ്എഫ്‌ഐഒ പരിശോധന തുടരുന്നു. തിരുവനന്തപുരത്തെ KSIDC ഓഫീസിലാണ് എസ്എഫ്‌ഐഒ സംഘത്തിന്റെ പരിശോധന.
സിഎംആർഎൽ-എക്സാലോജിക് വിവാദ ഇടപാടിൽ ആദായ നികുതി വകുപ്പിൽ നിന്ന് എസ്എഫ്ഐഒ കൂടുതൽ വിവരങ്ങൾ തേടിയതായും റിപ്പോർട്ടുകളുണ്ട്. സിഎംആർഎൽ സമർപ്പിച്ച ആദായ നികുതി വിവരങ്ങളിൽ എസ്എഫ്ഐഒ ചില പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നാണ് വിവരം. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി
സിഎംആർഎല്ലിന്റെ ആലുവയിലെ കോർപ്പറേറ്റ് ഓഫീസിലും പരിശോധനയുണ്ടായിരുന്നു. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ കൂടുതൽ വ്യക്തത തേടിയേക്കുമെന്നാണ് സൂചന. ഇതിനായി ആദായ നികുതി വകുപ്പിൽ നിന്ന് കൂടുതൽ രേഖകൾ ആവശ്യപ്പെട്ടതായും വിവരമുണ്ട്.