23-കാരനായ ഇന്ത്യൻ വിദ്യാർത്ഥിയെ അമേരിക്കയിലെ പർഡ്യു യൂണിവേഴ്സിറ്റിയൽ മരിച്ച നിലയിൽ കണ്ടെത്തി. സംരക്ഷിത വനമേഖലയിൽ നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിത്. ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നു. രണ്ടാമത്തെ ഇന്ത്യൻ വിദ്യാർത്ഥിയാണ് ഈ യൂണിവേഴ്സിറ്റിയിൽ മരിക്കുന്നത്. ഈ വർഷത്തെ നാലാമത്തെ കേസാണ് അമേരിക്കയിൽ റിപ്പോർട്ട് ചെയ്യുന്നത്. വില്യംസ്പോര്‍ട്ടിലെ നോര്‍ത്ത് വാറന്‍ കൗണ്ടി റോഡ് 50 വെസ്റ്റിലുള്ള ക്രോസ് ഗ്രോവിലെ വനമേഖലയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
സമീർ കമ്മത്തിന്റെ മൃതദേഹം രാവിലെ അഞ്ചോടെയാണ് കണ്ടെത്തുന്നത്. മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സമീർ. ഡിപ്പാർട്ട്മെന്റിൽ ഡോക്ടറേറ്റിനായുള്ള പഠനത്തിലായിരുന്നു. മരണ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂയെന്ന് അധികൃതർ അറിയിച്ചു. നീൽ ആചാര്യയുടെ ദാരുണ മരണത്തിന് പിന്നാലെയാണ് മറ്റൊരു കേസുകൂടി ഇവിടെ നിന്ന് പുറത്തുവരുന്നത്.
കഴിഞ്ഞ മാസമാണ് കാണാതായ ആചാര്യയെ കാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, ഡാറ്റ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു നീല്‍.മറ്റൊരു സംഭവത്തിൽ 25-കാരനായ വിവേക് സെയ്നിയെ ചിലർ കൊലപ്പെടുത്തിയിരുന്നു. വിവക് ജോലി ചെയ്തിരുന്ന ഷോപ്പിൽ കയറിയാണ് ഇവർ ആക്രമണം നടത്തിയത്. ഒഹിയോയിൽ ശ്രേയസ് റെഡ്ഡിയെന്ന വിദ്യാർത്ഥിയും കൊല്ലപ്പെട്ടിരുന്നു.