വിഭജനത്തിന്റെയും വിഘടനവാദത്തിന്റേയും പാർട്ടിയാണ് കോൺഗ്രസ്; നയത്തിലും നേതാവിലും ഗ്യാരന്റിയില്ലാത്ത പാർ‌ട്ടി: രാജ്യസഭയിൽ പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിഭജനത്തിന്റെയും വിഘടനവാദത്തിന്റേയും പാർട്ടിയാണ് കോൺഗ്രസ്; നയത്തിലും നേതാവിലും ഗ്യാരന്റിയില്ലാത്ത പാർ‌ട്ടി: രാജ്യസഭയിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 03:17 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യസഭയിൽ രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതു തിരഞ്ഞെടുപ്പിന് മുമ്പായി രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തുന്ന അവസാനത്തെ പ്രസംഗമാണിത്.

“രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ തെളിഞ്ഞ് നിന്നത് രാജ്യത്തിന്റെ ആത്മവിശ്വാസമാണ്. രാഷ്‌ട്രപതിയുടെ വാക്കുകളിൽ നിറഞ്ഞത് രാജ്യത്തിന്റെ ശക്തവും, സുദൃഢവുമായ ഭാവിയാണ്. ഇതിന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിന് നന്ദി അറിയിക്കുന്നു. വിഘടനവാദത്തെയും ഭീകരവാദത്തെയും കോൺഗ്രസ് പ്രോത്സിഹിപ്പിച്ചു. തെക്കേ ഇന്ത്യ വിഭജിക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു.

ലോക്സഭയിൽ നടന്ന ചർച്ചയിൽ എൻഡിഎ 400 സീറ്റ് നേടുമെന്ന് മല്ലിഖാർജുന്‌ ഖാർഗെ അനുഗ്രഹിച്ചു. സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ് നയിക്കുന്ന ഇൻഡി മുന്നണി തമ്മിലടിക്കുകയാണ്. ഈ സാഹചര്യത്തിൽ‌ കോൺഗ്രസിന് 40 സീറ്റെങ്കിലും ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

ഇന്ത്യയുടെ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ചവരാണ് കോൺഗ്രസുകാർ. സൈന്യത്തിന്റെ വികസനത്തെ തടഞ്ഞുനിർ‌ത്തിയ കോൺഗ്രസ്, ഇന്ന് ദേശീയ സുരക്ഷയെ കുറിച്ചും ആഭ്യന്തര സുരക്ഷയെ കുറിച്ചും സംസാരിക്കുകയാണ്.

നയത്തിലും നേതാവിലും ഗ്യാരന്റിയില്ലാത്ത പാർ‌ട്ടിയാണ് കോൺ‌ഗ്രസ്. സ്വാതന്ത്ര്യത്തിന് ശേഷവും അടിമത്തമനോഭാവം തുടർന്നു. രാജ്യത്ത് വ്യവസായങ്ങൾ വേണോ, കൃഷി വേണോയെന്ന് കോൺഗ്രസിന് സംശയമായിരുന്നു. ദേശസാൽകൃതമാകണോ അതോ സ്വകാര്യവത്കരിക്കണമോയെന്ന് കോൺഗ്രസ് ആശയകുഴപ്പത്തിലായിരുന്നു. പത്ത് വർഷം കൊണ്ട് കോൺഗ്രസ് ഇന്ത്യൻ സാമ്പത്തിക രംഗത്തെ 12-ാം സ്ഥാനത്ത് നിന്ന് 11-ാം സ്ഥാനത്തേക്ക് എത്തിച്ചു. എന്നാൽ അഞ്ച് വർഷം കൊണ്ട് ഞങ്ങൾ അഞ്ചാം സ്ഥാനത്തെത്തിച്ചു. ഈ കോൺഗ്രസാണ് സാമ്പത്തിക നയങ്ങളിൽ എൻഡിഎ സർ‌ക്കാരിനെ ഉപദേശിക്കാൻ വരുന്നത്.

‌കോൺ‌ഗ്രസിന്റെ അധികാരക്കൊതി ജനാധിപത്യത്തെ തകർത്തു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ കോൺഗ്രസ് ഒറ്റരാത്രി കൊണ്ട് മറിച്ചിട്ടു. ഭരണഘടനാ മൂല്യങ്ങളെ കോൺഗ്രസ് തടവിലാക്കി, മാദ്ധ്യമങ്ങൾക്ക് പൂട്ടിട്ടു. അതേ കോൺഗ്രസ് തന്നെ ഇന്ന് രാജ്യത്തെ തകർക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു. ഇതൊരു പുതിയ കാര്യമല്ല. രാജ്യത്തെ വടക്ക്-തെക്ക് എന്നിങ്ങനെ വിഭജിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. എന്നിട്ട് ജനാധിപത്യത്തെ കുറിച്ച് ക്ലാസെടുക്കുകയാണ്.

പത്ത് വർഷത്തെ കോൺഗ്രസ് ഭരണത്തെ തുടർ‌ന്ന് ഭാരതത്തിന്റെ സാമ്പത്തിക അവസ്ഥ വഴിമുട്ടിയ നിലയിലായിരുന്നു. നയ ദൗർബല്യത്തിന് കോൺ‌ഗ്രസ് ഭരണം പേര് കേട്ടു. മറുവശത്ത് ഭാരതം ഇന്ന് അഞ്ച് സാമ്പത്തിക ശക്തികളിൽ ഒന്നാണ്. ഞങ്ങളുടെ പത്ത് വർഷം ശക്തയമായ നയങ്ങളുടെ പേരിൽ എന്നും ഓർത്തിരിക്കും.”- പ്രധാനമന്ത്രി പറഞ്ഞു.

Tags: Congressrajyasabhanarendramodi
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies